'ചെമ്പടക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ'; മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും വാഴ്ത്തുപാട്ടുമായി ഇടതുസംഘടന

Published : Sep 01, 2025, 03:35 PM IST
cm pinarayi praise

Synopsis

സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍റെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ചെമ്പടക്ക് കാവലാള്‍, ചെങ്കനൽ കണക്കൊരാള്‍ എന്ന വിവാദ ഗാനം സംഘടനയുടെ ഗായക സംഘം പാടിയത്. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു പാട്ടുപാടിയത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും സെക്രട്ടറിയേറ്റിലെ ഇടതു സംഘടനയുടെ വാഴ്ത്തുപാട്ട്. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍റെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ചെമ്പടക്ക് കാവലാള്‍, ചെങ്കനൽ കണക്കൊരാള്‍ എന്ന വിവാദ ഗാനം സംഘടനയുടെ ഗായക സംഘം പാടിയത്. മുഖ്യമന്ത്രിയും ഭാര്യയും സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിലേക്ക് കയറുന്നതു മുതലാണ് പാട്ട് തുടങ്ങിയത്. 

വേദിയിൽ വന്നിരുന്ന ശേഷവും ഗാനം അവസാനിക്കുന്നവരെ മുഖ്യമന്ത്രി പാട്ട് ശ്രദ്ധിച്ചിരുന്നു. പാട്ട് കഴിഞ്ഞ ശേഷമാണ് ഓണാഘോഷം പരിപാടികള്‍ ആരംഭിച്ചത്. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ജീവനക്കാർ ഇതേ വാഴ്ത്തുപാട്ട് പാടുന്നത്. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍റെ പുതിയ ഓഫീസ് ഉദ്ഘാടനത്തിനായിരുന്നു മുഖ്യമന്ത്രിയുടെ വാഴ്ത്തു പാട്ട് ഒരുക്കിയത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും