
തിരുവനന്തപുരം: 2018ലെ മഹാപ്രളയം മനുഷ്യനിർമിതം എന്ന ആരോപണത്തിന്മേൽ മാത്യു കുഴൽനാടൻ ഇന്ന് കൂടുതൽ അനുബന്ധ തെളിവുകൾ പുറത്തുവിട്ടേക്കും. മന്ത്രി ആയിരുന്ന കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടെങ്കിലും, സർക്കാർ നിഷേധിച്ചിരുന്നു. എ ഐ വഴി നിർമ്മിച്ച ശബ്ദ ശകലം എന്നായിരുന്നു മന്ത്രി കൃഷ്ണൻകുട്ടിയുടെ പ്രതികരണം. ഈ സാഹചര്യത്തിലാണ് ജല വിഭവ വകുപ്പുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പുറത്തുവിടാൻ ശ്രമിക്കുന്നത്. തൻറെ ആരോപണം വ്യാജമെങ്കിൽ എന്തുകൊണ്ട് സർക്കാർ നിയമനടപടി സ്വീകരിക്കുന്നില്ലെന്ന ആണ് മാത്യു കുഴൽനാടൻ്റെ ചോദ്യം. നിശബ്ദ പ്രചാരണ ദിവസവും ആരോപണങ്ങൾ സജീവ ചർച്ചയാക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam