രാജിവെക്കാനൊരുങ്ങിയ കെഎസ്‌യു അധ്യക്ഷനെ അനുനയിപ്പിച്ച് സണ്ണി ജോസഫ്; പുറത്തുവന്ന വാർത്ത അവാസ്‌തവമെന്ന് അലോഷ്യസ് സേവ്യർ

Published : Mar 19, 2026, 05:03 PM IST
KSU

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുന്നുവെന്ന വാർത്തകൾ അലോഷ്യസ് സേവ്യർ നിഷേധിച്ചു. തൻ്റെ ഹൃദയ തുടിപ്പാണ് കെഎസ്‌യു എന്നും ജീവശ്വാസമാണ് കോൺഗ്രസെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. അതേസമയം, രാജിക്കൊരുങ്ങിയ അലോഷ്യസിനെ കെപിസിസി പ്രസിഡൻ്റ് ഇടപെട്ട് അനുനയിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് അലോഷ്യസ് സേവ്യർ. സംസ്ഥാന പ്രസിഡന്റ് ചുമതലയിൽ നിന്നും രാജി നൽകിയെന്ന വാർത്തകൾ അവാസ്തവമാണ്. കെഎസ്‌യുവിൻ്റെ മുന്നേറ്റത്തിനും കോൺഗ്രസ് അധികാരത്തിൽ വരുന്നതിനുമായിരുന്നു താൻ പ്രവർത്തിച്ചത്. തൻ്റെ ഹൃദയ തുടിപ്പാണ് കെഎസ്‌യു എന്നും തൻ്റെ ജീവശ്വാസമാണ് കോൺഗ്രസെന്നും അദ്ദേഹം ഫെയ്‌സ്ബുക് കുറിപ്പിൽ പറഞ്ഞു. അതേസമയം രാജിക്കൊരുങ്ങിയ അലോഷ്യസിനെ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ഇടപെട്ടാണ് അനുനയിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

ഫെയ്‌സ്ബുക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ

KSU സംസ്ഥാന പ്രസിഡന്റ് ചുമതലയിൽ നിന്നും രാജി നൽകിയെന്ന വാർത്തകൾ അവാസ്തവം.

കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്‌ ആയനാൾ മുതൽ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില....!

പ്രവർത്തനം ആകെയും സംഘടനക്ക്‌ വേണ്ടിയായിരുന്നു...!

ഇടുക്കിയുടെ മലയോര മേഖലയിൽ നിന്നും വരുന്ന എന്നെ സമ്പാദിച്ചടുത്തോളം ഓരോ നിമിഷവും പോരാട്ടങ്ങളുടേത് ആയിരുന്നു...!

ഓരോ വാക്കിലും നോക്കിലും പ്രവർത്തിയിലും കെഎസ്‍യു വിന്റെ മുന്നേറ്റവും പാർട്ടി അധികാരത്തിൽ വരിക എന്നതും ആയിരുന്നു എന്റെ ജീവിതത്തിന്റെ ആഹാരം...!

എന്റെ സഹപ്രവർത്തകർ പോലീസിന്റ അക്രമം ഏറ്റുവാങ്ങുമ്പോഴും സിപിഎം ക്രിമിനലുകളാൽ വേട്ടയാടപെടുമ്പോഴും...!

സഹപ്രവർത്തകരുടെ വികാരം എന്റെ ഹൃദയ വികാരമായി കണ്ടാണ് ഞാൻ മുൻപോട്ട് പോയത്...!

വാർത്തകൾ ഇപ്പോളാണ് ശ്രദ്ധയിൽ പെട്ടത്, വാർത്തകൾ അല്ലല്ലോ വസ്തുതകൾ...!

എന്റെ ഹൃദയ തുടിപ്പാണ് കെഎസ്‍യു...!

എന്നിലെ ജീവ ശ്വാസമാണ് എന്റെ പാർട്ടി...!

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡിസിസി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി; നേതൃത്വത്തിന് മുന്‍പാകെ ഉപാധി, ഉറപ്പ് നൽകാതെ കെപിസിസി
എസ്ഡിപിഐയുടെ നിർണായക നീക്കം; ഒറ്റയ്ക്ക് കളത്തിലേക്ക്, 100 സീറ്റിൽ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എസ്ഡിപിഐ