പൗരത്വ നിയമത്തെ അനുകൂലിച്ച് കേരളത്തില്‍ റാലി നടത്താന്‍ ആര്‍എസ്എസ്-ബിജെപി തീരുമാനം; അമിത് ഷാ എത്തും

Published : Jan 04, 2020, 08:18 PM ISTUpdated : Jan 04, 2020, 09:37 PM IST
പൗരത്വ നിയമത്തെ അനുകൂലിച്ച് കേരളത്തില്‍ റാലി നടത്താന്‍ ആര്‍എസ്എസ്-ബിജെപി തീരുമാനം; അമിത് ഷാ എത്തും

Synopsis

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കനക്കുമ്പോള്‍ പ്രചാരണം ശക്തമാക്കാനാണ് ബിജെപി-ആര്‍എസ്എസ് തീരുമാനം. 

തിരുവനന്തപുരം: പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം കേരളത്തിലെത്തും. പതിനഞ്ചിന് ശേഷം മലബാറിൽ ഷാ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കാനാണ് നീക്കം. നിയമത്തെ അനുകൂലിച്ചുള്ള പ്രചാരണം ശക്തമാക്കാൻ ബിജെപി-ആർഎസ്എസ് നേതാക്കളുടെ യോഗത്തിൽ തീരുമാനമായി. പൗരത്വ നിയമത്തെ ചൊല്ലി കേരളത്തിൽ വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് അമിത് ഷാ എത്തുന്നത്. നിയമത്തെ അനുകൂലിച്ച് രാജ്യമെങ്ങും ബിജെപി സംഘടിപ്പിക്കുന്ന പ്രചാരണത്തിന്‍റെ ഭാഗമായാണ് വരവ്. 

മലബാറിൽ വൻറാലിയെ ആയിരിക്കും അമിത് ഷാ അഭിസംബോധന ചെയ്യുക. കൊച്ചിയിലും റാലി ആലോചിക്കുന്നുണ്ട്. സർക്കാരും പ്രതിപക്ഷവും കേന്ദ്രത്തിനെതിരെ കൈകോർത്ത കേരളത്തിൽ നേരിട്ടെത്താൻ ഷാ തന്നെയാണ് താല്‍പ്പര്യം പ്രകടിപ്പിച്ചതെന്നാണ് വിവരം. കൊച്ചിയിൽ ചേർന്ന പരിവാർ ബൈഠക് റാലിയുടെ ഒരുക്കം ചർച്ച ചെയ്തു. നിയമത്തിനെതിരെ കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത ആളുകളെക്കാൾ വലിയ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് ധാരണ. 

നിയമത്തെ അനുകൂലിച്ച് ജില്ലാ കേന്ദ്രങ്ങളിൽ കൂടുതൽ വിപുലമായ പ്രചാരണങ്ങൾ നടത്താനും ബിജെപി ആർഎസ്എസ് നേതാക്കൾ പങ്കെടുത്ത ബൈഠക് തീരുമാനിച്ചു. നിയമത്തിനെതിരായ പ്രചാരണത്തിന് വലിയ മേൽക്കൈ കിട്ടുന്നുണ്ടെന്നാണ് ആർഎസ്എസിന്‍റെ വിലയിരുത്തൽ. ന്യൂനപക്ഷങ്ങൾക്കിടയിൽ മാത്രമല്ല ഭൂരിപക്ഷ സമുദായങ്ങൾക്കിടയിലും കേന്ദ്രത്തിനെതിരെ പ്രതിഷേധവും സംശയങ്ങളും ഉയരുന്നുണ്ടെന്നും ആർഎസ്സ് കരുതുന്നു. ഇത് മറികടക്കാനുള്ള പ്രവർത്തനങ്ങളാണ് ബിജെപിയും ആർഎസ്എസും ലക്ഷ്യമിടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്