'ജുഡീഷ്യൽ സംവിധാനം കളങ്കപ്പെടുത്താൻ അനുവദിക്കരുത്'; ആന്റണി രാജു-തൊണ്ടിമുതൽ കേസിൽ ഹൈക്കോടതി പരാമർശം

Published : Mar 10, 2023, 06:14 PM ISTUpdated : Mar 10, 2023, 08:23 PM IST
'ജുഡീഷ്യൽ സംവിധാനം കളങ്കപ്പെടുത്താൻ അനുവദിക്കരുത്'; ആന്റണി രാജു-തൊണ്ടിമുതൽ കേസിൽ ഹൈക്കോടതി പരാമർശം

Synopsis

ജുഡീഷ്യൽ സംവിധാനം കളങ്കപ്പെടാൻ അനുവദിക്കരുത്. ശരിയായ നീതി നി‍വഹണം നടപ്പാകുന്നുവെന്ന് ഉറപ്പാക്കണം ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് കർശനമായ തുടർ നിയമ നടപടി ഉണ്ടാകണം.

കൊച്ചി : തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന ആന്റണി രാജുവിനെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾക്കെതിരെ ഉയ‍ർന്നത് നിയമ നിർവഹണ സംവിധാനത്തെ കളങ്കപ്പെടുത്തുന്ന ആരോപണങ്ങളാണെന്നും ഇതിനെ ശക്തമായി നേരിടേണ്ടിവരുമെന്നും ഹൈക്കോടതി വിധിയിൽ പരാമർശം. ജുഡീഷ്യൽ സംവിധാനം കളങ്കപ്പെടാൻ അനുവദിക്കരുത്. ശരിയായ നീതി നി‍വഹണം നടപ്പാകുന്നുവെന്ന് ഉറപ്പാക്കണം ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് കർശനമായ തുടർ നിയമ നടപടി ഉണ്ടാകണം. യഥാർഥ പ്രതികളെ കണ്ടെത്തി വിചാരണ നടത്തി തക്കതായ ശിക്ഷ കൊടുക്കണം. അതിനാവശ്യമായ തുടർ നടപടികൾ ഹൈക്കോടതി രജിസ്ട്രി ഉടൻ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.  

തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ മന്ത്രി ആന്‍റണി രാജുവിനെതിരായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാൽ മാത്രമാണ് നടപടിയെന്നും ജുഡീഷ്യറിയെ തന്നെ ബാധിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പ്രതികൾക്കെതിരെ ഉയർന്നതെന്നും വ്യക്തമാക്കിയാണ് നടപടി. നടപടിക്രമം പാലിച്ചുളള നിയമ നടപടികളുമായി മുന്നോട്ടുപോകുന്നതിന് തടസമില്ലെന്നും ഹൈക്കോടതി രജിസ്ട്രിക്ക് നിർദേശമുണ്ട്. 

'നട്ടാൽ പൊടിക്കാത്ത നുണ; സ്വപ്നയുടേത് കള്ളക്കഥ': സിപിഎം സെക്രട്ടറിയേറ്റ്

ലഹരിമരുന്ന് കേസിൽ പ്രതിയായ വിദേശിയെ രക്ഷിച്ചെടുക്കാൻ തൊണ്ടുമുതലായ അടിവസ്ത്രം നെടുമങ്ങാട് കോടതിയിൽ നിന്ന് മാറ്റിയെന്നതായിരുന്നു കേസ്. ആന്‍റണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരെ പ്രതികളാക്കി 1994 ൽ  പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിയമപരമല്ല എന്നായിരുന്നു ഹർജിയിലെ പ്രധാനവാദം. കോടതി നടത്തേണ്ട പരിശോധന നിയമ പ്രകാരമായിരുന്നില്ലെന്നും എഫ് ഐ ആറും കുറ്റപത്രവും അടക്കമുളള പൊലീസ് നടപടികൾ നടപടി ക്രമങ്ങൾ പാലിച്ചല്ലെന്നുമായിരുന്നു  ഹ‍ർജി.  


ബ്രഹ്മപുരത്ത് ആരോഗ്യ സർവേ, പുക ശ്വസിച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവർക്ക് വിദഗ്ദ ചികിത്സയെന്നും ആരോഗ്യവകുപ്പ്

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം