അസോസിയേറ്റ് പ്രൊഫസര്‍ നിയമനം; 'മറ്റു റാങ്കുകാര്‍ കേസിന് പോകാതിരിക്കൻ ഉന്നതപദവികള്‍ നല്‍കി'; സത്യവാങ്മൂലം

Published : Mar 21, 2024, 11:20 AM IST
അസോസിയേറ്റ് പ്രൊഫസര്‍ നിയമനം; 'മറ്റു റാങ്കുകാര്‍ കേസിന് പോകാതിരിക്കൻ ഉന്നതപദവികള്‍ നല്‍കി'; സത്യവാങ്മൂലം

Synopsis

റാങ്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനക്കാരനായിരുന്ന സി. ഗണേശനും നാലാം റാങ്കിന് ഉടമയായ പി.പി.  പ്രകാശനുമാണ് ഉന്നതപദവികൾ നൽകി എന്നാണ് ആരോപണം.

ദില്ലി: പ്രിയ വർഗീസ് ഉൾപ്പെട്ട കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനc പട്ടികയിലെ മറ്റു റാങ്കുകാർക്ക്  കേസിന് പോകാതിരിക്കാൻ ഉന്നതപദവികൾ നൽകിയതായി ആരോപിച്ച് സത്യവാങ്മൂലം. ഹർജിക്കാരനായ ജോസഫ് സ്‌കറിയ ആണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. റാങ്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനക്കാരനായിരുന്ന സി. ഗണേശനും നാലാം റാങ്കിന് ഉടമയായ പി.പി.  പ്രകാശനുമാണ് ഉന്നതപദവികൾ നൽകി എന്നാണ് ആരോപണം.

രണ്ട് പേരും പ്രിയ വർഗീസിന്‍റെ നിയമനം നിയമപരമായി ചോദ്യം ചെയ്യാൻ ആലോചിച്ചിരുന്നുവെന്നും എന്നാൽ, ഇത് പിന്നീട് ഉപേക്ഷിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പ്രകാശനെ പി എസ് സി അംഗവും, ഗണേശന് മറ്റൊരു സർവകലാശാലയിലെ പരീക്ഷ കമ്മീഷണറായി നിയമിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അഭിഭാഷകൻ അതുൽ ശങ്കർ വിനോദാണ് ജോസഫ് സ്‌കറിയ്ക്കായി സത്യവാങ്മൂലം സമർപ്പിച്ചത്.

'കാക്കയുടെ നിറം,മോഹിനിയാട്ടത്തിന് കൊള്ളില്ല'; ആർഎൽവി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ

PREV
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്