
ദില്ലി: പ്രിയ വർഗീസ് ഉൾപ്പെട്ട കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനc പട്ടികയിലെ മറ്റു റാങ്കുകാർക്ക് കേസിന് പോകാതിരിക്കാൻ ഉന്നതപദവികൾ നൽകിയതായി ആരോപിച്ച് സത്യവാങ്മൂലം. ഹർജിക്കാരനായ ജോസഫ് സ്‌കറിയ ആണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. റാങ്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനക്കാരനായിരുന്ന സി. ഗണേശനും നാലാം റാങ്കിന് ഉടമയായ പി.പി. പ്രകാശനുമാണ് ഉന്നതപദവികൾ നൽകി എന്നാണ് ആരോപണം.
രണ്ട് പേരും പ്രിയ വർഗീസിന്‍റെ നിയമനം നിയമപരമായി ചോദ്യം ചെയ്യാൻ ആലോചിച്ചിരുന്നുവെന്നും എന്നാൽ, ഇത് പിന്നീട് ഉപേക്ഷിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പ്രകാശനെ പി എസ് സി അംഗവും, ഗണേശന് മറ്റൊരു സർവകലാശാലയിലെ പരീക്ഷ കമ്മീഷണറായി നിയമിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അഭിഭാഷകൻ അതുൽ ശങ്കർ വിനോദാണ് ജോസഫ് സ്‌കറിയ്ക്കായി സത്യവാങ്മൂലം സമർപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam