'ആചാരലംഘനം നടത്തിയിട്ടില്ല‌, വിവാദം ആസൂത്രിതം, കുബുദ്ധിയിൽ ഉണ്ടായത്'; വി എൻ വാസവൻ

Published : Oct 15, 2025, 04:19 PM ISTUpdated : Oct 15, 2025, 05:26 PM IST
Devaswom President V N VASAVAN

Synopsis

ആറന്മുള വള്ളസദ്യ വിവാദത്തിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി വി എൻ വാസവൻ 

തിരുവനന്തപുരം: ആറന്മുള വള്ളസദ്യ വിവാദത്തിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി വി എൻ വാസവൻ. ആചാരലംഘനം നടത്തിയിട്ടില്ല‌െന്ന് പറഞ്ഞ മന്ത്രി വിവാദം ആസൂത്രിതമാണെന്നും കുബുദ്ധിയിൽ ഉണ്ടായതാണെന്നും ചൂണ്ടിക്കാട്ടി. പള്ളിയോട സംഘമാണ് സദ്യക്ക് കൊണ്ടുപോയത്. ചടങ്ങുകൾ പൂർത്തിയാക്കാൻ സദ്യ കഴിക്കണം എന്ന് പറഞ്ഞു. 31 ദിവസത്തിനു ശേഷം കത്ത് വന്നത് ആസൂത്രിതമാണെന്നും മന്ത്രി വിമര്‍ശിച്ചു. ശബരിമല സ്വർണക്കൊളള കേസിൽ അന്വേഷണത്തെ വിമർശിക്കുന്നത് ശരിയല്ലെന്നും കോടതിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും വിഎൻ വാസവൻ അഭിപ്രായപ്പെട്ടു. 

‘’വളരെ അവാസ്തവവും അടിസ്ഥാന രഹിതവുമായ കാര്യങ്ങളാണ് വന്നിട്ടുള്ളത്. അഷ്ടമി രോഹിണി ദിവസം നടന്ന സംഭവമാണ്. 31 ദിവസങ്ങള്‍ക്ക് ശേഷം ഇങ്ങനെയൊരു വാര്‍ത്ത വന്നതിന്‍റെ യുക്തി മനസിലാകുന്നില്ല. സാമാന്യബുദ്ധിക്ക് ആലോചിച്ചാൽ ആസൂത്രിതമായ രൂപത്തിലൊരു കത്ത് കൊടുത്ത് ഒരു മര്യാദരഹിതമായ വാര്‍ത്തയുണ്ടാക്കി എന്നുള്ളതാണ് വസ്തുത. അവിടെ മറ്റൊരു തരത്തിലുള്ള കാര്യങ്ങളും ലംഘിക്കാനോ ആചാരം ലംഘിക്കാനോ ഒന്നും പോയിട്ടില്ല. അവര്‍ പറ‌ഞ്ഞതനുസരിച്ച്, ഇതിന്‍റെ സംഘാടകര്‍ പള്ളിയോടം കമ്മിറ്റി പ്രസിഡന്‍റും അതിന്‍റെ ഭാരവാഹികളും, അവരെല്ലാമുണ്ടായിരുന്നു. അവരാണ് ഭക്ഷണം കഴിപ്പിച്ചതും എല്ലാം.'' വി എൻ വാസവൻ പറഞ്ഞു. 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജയിപ്പിച്ച് വിട്ട എംഎൽഎയുടെ പെർഫോമൻസ് എങ്ങനെയുണ്ട്, റിപ്പോർട്ട് കാർഡ് നോക്കാം; ശ്രദ്ധേയമായി എംഎൽഎ ട്രാക്ക് വെബ്‌സൈറ്റ്
സഭയിൽ പോർവിളി, എംബി രാജേഷും പി രാജീവും ശിവൻകുട്ടിയും വിഡി സതീശനും നേർക്കുനേർ; സ്വർണ്ണക്കൊള്ളയിലും ഫോട്ടോ വിവാദത്തിലും ഇന്നും പ്രക്ഷുബ്ധം