അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ മെയ് 5 ന് ആരംഭിക്കും; രണ്ട് ഘട്ടങ്ങളിലായി വിചാരണ

Published : Jan 09, 2025, 07:10 PM IST
അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ മെയ് 5 ന് ആരംഭിക്കും; രണ്ട് ഘട്ടങ്ങളിലായി വിചാരണ

Synopsis

മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ മെയ് 5 ന് തുടങ്ങുന്നതിനായി എറണാകുളം പ്രത്യേക സിബിഐ കോടതി ഉത്തരവായി. 

കൊച്ചി: മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ മെയ് 5 ന് തുടങ്ങുന്നതിനായി എറണാകുളം പ്രത്യേക സിബിഐ കോടതി ഉത്തരവായി. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ നടത്തുന്നത്. ആദ്യഘട്ടത്തിൽ കൊലപാതകം നേരിട്ട് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട 21 സാക്ഷികളെ വിസ്തരിക്കും. മറ്റ് സാക്ഷികളെ രണ്ടാം ഘട്ടത്തിൽ വിചാരണ ചെയ്യും.

കേസിൽ സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി ജയരാജനെയും മുൻ എംഎൽഎ ടി.വി രാജേഷിനെയും കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പി ജയരാജനും ടി വി രാജേഷും എറണാകുളം സിബിഐ സ്പെഷ്യൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹർജി നൽകിയെങ്കിലും കോടതി വിടുതൽ ഹർജി തള്ളുകയാണ് ചെയ്തത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പി ജയരാജനും ടി വി രാജേഷിനുമെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഉള്ളത്.

സംസ്ഥാന പോലീസിൻ്റെ അന്വേഷണത്തിനെതിരെ അബ്ദുൽ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് വിടുകയും കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവാകുകയും ചെയ്തിരുന്നു. അതിനെ തുടർന്നാണ് ക്രിമിനൽ ഗൂഢാലോചന കുറ്റവും കൂടി ഉൾപ്പെടുത്തി സിബിഐ പി ജയരാജനും ടി.വി രാജേഷിനുമേതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 33 പ്രതികളാണുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എം. പദ്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം