'ക്രൈസ്തവ രാജ്യം സ്ഥാപിക്കാൻ അടക്കം ശ്രമം'; ക്രൈസ്തവര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ് മുഖവാരിക കേസരിയിൽ ലേഖനം

Published : Sep 13, 2025, 09:31 PM IST
rss mouthpiece kesari article against christians

Synopsis

ക്രൈസ്തവര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ് മുഖവാരികയായ കേസരിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്  പ്രസിഡന്‍റിന്‍റെ ലേഖനം. ക്രൈസ്തവ രാജ്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം

തിരുവനന്തപുരം: ക്രൈസ്തവർക്കെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മുഖവാരിക കേസരിയിൽ ലേഖനം. ക്രൈസ്തവ രാജ്യം സ്ഥാപിക്കാൻ അടക്കം ശ്രമമുണ്ടെന്നാണ് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ എസ് ബിജുവിന്‍റെ  ലേഖനത്തിലെ ആരോപണം. ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്താൻ സംസ്ഥാന ബിജെപി കിണഞ്ഞു ശ്രമിക്കുമ്പോഴാണ് കേസരിയിലെ രൂക്ഷമായ കടന്നാക്രമണം. ഛത്തീസ് ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിന്‍റെ പശ്ചാത്തലത്തിലെ ലേഖനത്തിലാണ് ക്രൈസ്തവ സഭക്കും സഭാനേതൃത്വത്തിനുമെതിരായ കടുത്ത ആരോപണങ്ങളും വിമർശനങ്ങളും. രാജ്യത്തെ നിയമസംഹിത മാറ്റി മതപരിവർത്തനിനുള്ള ശ്രമങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറുന്നതെന്നാണ് വിമർശനം. ആഗോള മതപരിവർത്തനത്തിന്‍റെ നാൾവഴികൾ എന്ന പേരിലാണ് ഹിന്ദുഐക്യ വേദി സംസ്ഥാന പ്രസിഡന്‍റ് ഇഎസ് ബിജുവിൻറെ ലേഖനം. ഛത്തീസ് ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ് അവിടുത്തെ നിയമപ്രകാരമെന്ന് വിശദീകരിക്കുന്ന ലേഖനം, അറസ്റ്റ് ന്യൂനപക്ഷ പീഡനമാണെന്ന് പറഞ്ഞ് തെരുവിലിറങ്ങി ഭൂരിപക്ഷ സമൂഹത്തെ വെല്ലുവിളിക്കുന്നുവെന്ന് ആരോപിക്കുന്നു.

മതസംഘര്‍ഷത്തിന് ശ്രമിക്കുന്നവരെന്ന് ആരോപണം

മതസംഘർഷത്തിന് ശ്രമിക്കുന്ന ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് വിമർശനം. ക്രൈസ്തവ രാജ്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്, ജോസഫ് മാഷിന്‍റെ കൈവെട്ടിയപ്പോഴും സിസ്റ്റർ അഭയയുടെ കൊലപാതകത്തിലും സഭാനേതൃത്വം പ്രതിഷേധിച്ചില്ലെന്നും വിമർശനമുണ്ട്. കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപിക്കും ഹിന്ദുഐക്യവേദിക്കും നേരത്തെയും രണ്ട് നിലപാടായിരുന്നു. അതിവേഗം മോചനത്തിനായി ബിജെപി ഇടപെട്ടപ്പോൾ അത്ര ആവേശം എന്തിനെന്നായിരുന്നു ഹൈന്ദവസംഘടനകളുടെ നിലപാട്. അതിന്‍റെ തുടർച്ചയായാണ് ലേഖനം. സഭാനേതൃത്വത്തെ ഒപ്പം നിർത്താൻ രാജീവ് ചന്ദ്രശേഖറിൻന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രത്യേക ഔട്ട് റീച്ച് യോഗം വരെ നടത്തിയിരുന്നു. ഭൂരിപക്ഷസമുദായത്തെക്കാൾ ബിജപി നനേതൃത്വം ക്രൈസ്തവ വിഭാദങ്ങൾക്ക് അമിത പ്രാധാന്യം നൽക്കുന്നുണ്ടെന്ന വിമർശനം ഹിന്ദുഐക്യവേദിക്കുണ്ട്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു