
തിരുവനന്തപുരം: യുവസംവിധായക നയനസൂര്യയുടെ ദുരൂഹ മരണത്തിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി കേസന്വേഷണ ഫയലുകള്‍ ഇന്ന് പരിശോധിക്കും. തുടരന്വേഷണത്തിനായി ചുമതലപ്പെടുത്തിയ ഡിസിആർബി അസി.കമ്മീഷണർ ദിനിലാണ് ഫയലുകള്‍ പരിശോധിക്കുന്നത്. മ്യൂസിയം പൊലീസാണ് ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയത്. നയനയുടെ മരണം കൊലപാതകമല്ലെന്നും ദുരൂഹതയില്ലെന്നുമുള്ള നിഗമനത്തിലാണ് കേസ് അന്വേഷിച്ച മ്യൂസിയം പൊലീസ് എത്തിയത്.
എന്നാൽ കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമാകുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹതയേറിയത്. നയനയുടെ സുഹൃത്തുക്കള്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതിയും നൽകി. ഈ സാഹചര്യത്തിലാണ് ഇതേവരെ നടത്തിയിട്ടുള്ള അന്വേഷണം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷണർ അസി.കമ്മീഷണറെ ചുമതലപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam