സംസ്ഥാനത്ത് ആദ്യം! സ്വന്തം പ്രതിരോധ സേനയ്ക്ക് രൂപം നൽകി അതിരപ്പിള്ളി പഞ്ചായത്ത്; ലക്ഷ്യം വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള രക്ഷ

Published : Nov 03, 2025, 08:49 PM IST
Athirappilly Panchayat

Synopsis

സംസ്ഥാനത്ത് ആദ്യമായി വന്യമൃഗാക്രമണം തടയാൻ അതിരപ്പിള്ളി പഞ്ചായത്ത് സ്വന്തമായി പ്രതിരോധ സേന രൂപീകരിച്ചു. 710 രൂപ ദിവസ വേതനത്തിൽ 16 പ്രദേശവാസികളെയാണ് നിയമിച്ചത്. വനംവകുപ്പിന്റെ പരിശീലനം ലഭിച്ച ഈ സേന വൈകിട്ട് ആറു മുതല്‍ രാവിലെ ആറുവരെ  പ്രവർത്തിക്കും.

തൃശൂര്‍: സംസ്ഥാനത്ത് ആദ്യമായി വന്യമൃഗാക്രമണം ചെറുക്കുന്നതിനായി സ്വന്തം നിലയില്‍ പ്രതിരോധ സേനയ്ക്ക് രൂപം നല്‍കി അതിരപ്പിള്ളി പഞ്ചായത്ത്. 710 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ പ്രദേശവാസികളായ 16 പേരെയാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയമിച്ചത്. പ്രത്യേകം അഭിമുഖം നടത്തി തെരഞ്ഞെടുത്ത ഇവർക്ക് വനംവകുപ്പിന്റെ സഹകരണത്തോടെ 15 ദിവസത്തെ പരിശീലനം നല്‍കിയ ശേഷമാണ് നിയമിച്ചത്. സേനാംഗങ്ങൾക്ക് ആവശ്യമായ യൂണിഫോം, ടോര്‍ച്ച്, വാഹനം എന്നിവ പഞ്ചായത്ത് നല്‍കും. വൈകിട്ട് ആറു മുതല്‍ രാവിലെ ആറുവരെയാണ് സേനയുടെ സേവനം ലഭ്യമാവുക.

സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതിയിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചാലക്കുടി വനം ഡിവിഷനിലെ പ്രദേശങ്ങളിലാണ് പ്രത്യേക വാച്ചര്‍മാരെ നിയമിച്ചിട്ടുള്ളത്. പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയായ തുമ്പൂര്‍മുഴി, വെട്ടിക്കുഴി പ്രദേശങ്ങള്‍ മുതല്‍ കണ്ണന്‍ കുഴി പാലം വരെയുള്ള മേഖലയില്‍ പ്രതിരോധ സേനയുടെ സേവനം ലഭ്യമാകും. ഈ സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്കായി ഭരണസമിതി വകയിരുത്തിയിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ അധിക തുക നീക്കി വെച്ച് കൂടുതല്‍ ആളുകളെ കൂടി നിയമിച്ചുകൊണ്ട് പദ്ധതി വിപുലീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ റിജേഷ് അറിയിച്ചു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി