അട്ടപ്പാടിയിൽ ഊര്മൂപ്പനെയും മകനെയും അറസ്റ്റ് ചെയ്ത സംഭവം; ഷംസുദ്ദീൻ എംഎൽഎയ്ക്കെതിരെ സിപിഎം

Web Desk   | Asianet News
Published : Aug 10, 2021, 08:24 PM ISTUpdated : Aug 10, 2021, 08:26 PM IST
അട്ടപ്പാടിയിൽ ഊര്മൂപ്പനെയും മകനെയും അറസ്റ്റ് ചെയ്ത സംഭവം; ഷംസുദ്ദീൻ എംഎൽഎയ്ക്കെതിരെ സിപിഎം

Synopsis

സംഭവത്തിൽ അടിയന്തിര പ്രമേയത്തിന് അനുമതി തേടി എൻ ഷംസുദ്ദീൻ എംഎൽഎ നിയമസഭയിൽ പറഞ്ഞത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് സിപിഐഎം അട്ടപ്പാടി ഏരിയ കമ്മിറ്റി. നിയമം നടപ്പാക്കിയ പൊലീസിനെ പാർട്ടി ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഏരിയ സെക്രട്ടറി സി പി ബാബു പറഞ്ഞു.

പാലക്കാട്: അട്ടപ്പാടി വട്ടലക്കിയിൽ ഊര്മൂപ്പനെയും മകനെയും അറസ്റ്റ് ചെയ്ത സംഭവത്തിൽ അടിയന്തിര പ്രമേയത്തിന് അനുമതി തേടി എൻ ഷംസുദ്ദീൻ എംഎൽഎ നിയമസഭയിൽ പറഞ്ഞത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് സിപിഐഎം അട്ടപ്പാടി ഏരിയ കമ്മിറ്റി. നിയമം നടപ്പാക്കിയ പൊലീസിനെ പാർട്ടി ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഏരിയ സെക്രട്ടറി സി പി ബാബു പറഞ്ഞു.

ബന്ധുക്കളായ രണ്ട് കുടുംബങ്ങൾ തമ്മിൽ നിലനിൽക്കുന്ന കലഹങ്ങളാണ് പ്രശ്നങ്ങൾക്ക് ആധാരം.  ഊര്മൂപ്പനും, മകനും, ബന്ധുവും തമ്മിൽ നടന്ന അടിപിടിയിൽ ഗുരുതരമായി പരിക്കേറ്റ ആളുടെ പരാതിയിൽ നിയമം നടപ്പാക്കിയ പൊലീസിനെ പാർട്ടി ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല.  പ്രതികളായ ഊര്മൂപ്പനും മകനും ഒരു കാലത്തും സിപിഐഎം അനുഭാവിയോ അംഗങ്ങളോ ആയിരുന്നില്ല.  ഇത്തരത്തിൽ എംഎൽഎ അടിയന്തിര പ്രമേയത്തിൽ പറഞ്ഞത് സഭയെ തെറ്റിദ്ധരിപ്പിക്കാനാണ്.  എല്ലാ കാലത്തും ആദിവാസികളെ സംരക്ഷിക്കുന്ന നിലപാടുളള പാർട്ടിയാണ് സിപിഎം.  ആദിവാസികൾക്ക് എതിരായ യാതൊരു അതിക്രമങ്ങൾക്കും സിപിഎം കൂട്ടു നിൽക്കില്ലെന്നും ഏരിയ സെക്രട്ടറി സി പി ബാബു പറഞ്ഞു.

അട്ടപ്പാടിയിലെ ഊരുമൂപ്പനെയും മകനെയും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയതായാണ് പരാതി ഉയർന്നത്. ഷോളയൂര്‍ വട്ടലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകന്‍ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്. മുരുകന്‍റെ പതിനേഴുവയസുള്ള മകനെ പൊലീസ് ഉദ്യോഗസ്ഥന്‍ മുഖത്തടിച്ചു. സ്ത്രീകളെയടക്കം പൊലീസ് ഉപദ്രവിച്ചതായി പരാതിയുണ്ട്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് പൊലീസ് നല്കിയ വിശദീകരണം.

അതിനിടെ, ആദിവാസി നേതാവ് മുരുകൻ്റെ അതിക്രമ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. മുരുകൻ്റെ അതിക്രമത്തിൽ പരിക്കേറ്റ അയൽവാസി കറുതാ ചലത്തിൻ്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മുരുകനെതിരെ അഗളി പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തുടർന്ന് മുരുകനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് സ്ത്രീകൾ അടക്കമുള്ളവർക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായത്.

Read Also: പിഴ ചുമത്തുന്നത് അപരാധമല്ല, പൊലീസിന്‍റേത് ത്യാഗം: അട്ടപ്പാടി സംഭവത്തെയും ന്യായീകരിച്ച് മുഖ്യമന്ത്രി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കിയ നിലയിൽ
നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജ‍ഡ്ജി ഹണി എം. വർഗീസിന്‍റെ താക്കീത്; 'സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം'