
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അവലോകനയോഗം. ഈ മാസം 20നകം എല്ലാ വകുപ്പുകളും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കണം. ആരോഗ്യവകുപ്പ് പ്രത്യേക മെഡിക്കൽ ടീമുകളെ നിയോഗിക്കും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ മൊബൈൽ ഫുഡ് യൂണിറ്റുകള്‍, കുടിവെള്ള പ്രശ്നമുണ്ടാകാരിക്കാനുളള മുന്‍കരുതൽ തുടങ്ങിയവ ഉണ്ടാകും. ആറ്റുകാൽ ട്രസ്റ്റിന്‍റെ കൊടി തോരണങ്ങളെ അനുവദിക്കൂവെന്നും മന്ത്രി വ്യക്തമാക്കി. മേയര്‍ വിവി രാജേഷും, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. അടുത്ത അവലോകനയ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഈ മാസം 20ന് ചേരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam