'പിണറായിക്ക് ചിറ്റമ്മ നയം', ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതിനെതിരെ ബി.ഗോപാലകൃഷ്ണൻ

Published : Aug 08, 2021, 04:29 PM ISTUpdated : Aug 08, 2021, 04:30 PM IST
'പിണറായിക്ക് ചിറ്റമ്മ നയം', ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതിനെതിരെ ബി.ഗോപാലകൃഷ്ണൻ

Synopsis

ശ്രീജേഷിന് വരവേൽപ്പും അവാർഡും സർക്കാർ നൽകിയില്ലെങ്കിൽ ബിജെപി മുൻകൈയ്യെടുത്ത് അതു നൽകുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. 

തൃശ്ശൂർ: ഒളിംപ്യൻ പി.ആർ.ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാൻ വൈകുന്നതിൽ സർക്കാരിനെതിരെ രൂക്ഷവിമർനവുമായി ബിജെപി. ഒളിംപിക്സിലെ മലയാളി സാന്നിധ്യത്തെ കേരള സർക്കാർ അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുകയാണെന്നും ശ്രീജേഷിനെ കേരള സർക്കാർ ഇതു വരെ ആദരിച്ചില്ലെന്നും എന്നാൽ മറ്റു സംസ്ഥാന സർക്കാരുകൾ ശ്രീജേഷിന് പുരസ്‌കാരം പ്രഖ്യാപിച്ചെന്നും ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.

ശ്രീജേഷിന് ആദ്യം പുരസ്കാരം പ്രഖ്യാപിക്കേണ്ടത് കേരളമാണ്. എന്നാൽ പിണറായിക്ക് ശ്രീജേഷിനോട് ചിറ്റമ്മ നയമാണ്. പിണറായിക്ക് മത രാഷ്ട്രീയ തിമിരമാണെന്നും ശ്രീജേഷിനോട് ജുനൈദ് ഫോബിയ ആണെന്നും പറഞ്ഞ ഗോപാലകൃഷ്ണൻ സിപിഎമ്മുകാർക്ക് ചൈന ജയിക്കുന്നതിലാണ് സന്തോഷമെന്നും ശ്രീജേഷിനെ അവഗണിക്കുന്നതിന് പിന്നിൽ ഹിഡൻ അജണ്ടയാണെന്നും ആരോപിച്ചു. 

ശ്രീജേഷിന് വരവേൽപ്പും അവാർഡും സർക്കാർ നൽകിയില്ലെങ്കിൽ ബിജെപി മുൻകൈയ്യെടുത്ത് അതു നൽകുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. പിആർ ശ്രീജേഷിന് അഞ്ച് കോടി രൂപ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. ശ്രീജേഷ് ഹിന്ദു നാമധാരി ആയതു കൊണ്ടാണ് അവാർഡ് കൊടുക്കാത്തത് എന്നാണ് ഇപ്പോൾ പറയാനാവുന്നതെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളയിൽ ഇന്ന് നിർണായകം; എ പത്മകുമാറിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ
ജയിൽ കോഴക്കേസ്; കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി, ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍