ഭരണാധികാരികള്‍ക്ക് ഇഷ്ടമില്ലാത്ത വാര്‍ത്ത ചെയ്യുന്നവര്‍ക്ക് ഇത് കഷ്ടകാലം: ഇ ചന്ദ്രശേഖരന്‍

Published : Jul 08, 2019, 05:06 PM ISTUpdated : Jul 08, 2019, 05:48 PM IST
ഭരണാധികാരികള്‍ക്ക് ഇഷ്ടമില്ലാത്ത വാര്‍ത്ത ചെയ്യുന്നവര്‍ക്ക് ഇത് കഷ്ടകാലം: ഇ ചന്ദ്രശേഖരന്‍

Synopsis

വിമർശനങ്ങളോട് അധികാരത്തിലിരിക്കുന്നവർക്ക് അസഹിഷ്ണുതയുള്ള കാലമാണ് ഇന്നത്തേത്. എന്നാൽ വിമർശിക്കപ്പെടേണ്ട കാര്യങ്ങൾ വിമർശിക്കപ്പെടണമെന്നും റവന്യൂമന്ത്രി പറഞ്ഞു. 

തിരുവല്ല: ഭരണാധികാരികൾക്ക് ഇഷ്ടമില്ലാത്ത വാർത്തകൾ പുറത്തു കൊണ്ടുവരുന്നവർക്ക് രക്ഷയില്ലാത്ത കാലമാണിതെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ.വിമർശിപ്പെടേണ്ട കാര്യങ്ങൾ വിമർശിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണാധികാരികൾ വിമർശനത്തിന് അതീതരല്ലെന്നും, വിമർശിക്കപ്പെടേണ്ട കാര്യങ്ങൾ വിമർശന വിധേയമാവുക തന്നെ വേണമെന്നും റവന്യൂമന്ത്രി പറഞ്ഞു. എന്നാൽ ഭരണാധികരികൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകർക്ക് ഇത് നല്ല കാലമല്ല. വിമർശനങ്ങളോടും എതിരഭിപ്രായങ്ങളോടും അധികാരത്തിലിരിക്കുന്നവർക്ക് അസഹിഷ്ണുതയുള്ള കാലമാണ് ഇന്നത്തേത്. എന്നാൽ വിമർശിക്കപ്പെടേണ്ട കാര്യങ്ങൾ വിമർശിക്കപ്പെടണമെന്നും റവന്യൂമന്ത്രി പറഞ്ഞു. 

രാജ്യത്തെ ഭൂരിപക്ഷം മാധ്യമങ്ങളും കോർപ്പറേറ്റുകൾ കൈയ്യടക്കി കഴിഞ്ഞു. അത്തരക്കാരുടെ താത്പര്യം സംരക്ഷിക്കാനാണ് മാധ്യമങ്ങളെ അവർ ഉപയോഗിക്കുന്നതെന്നും റവന്യൂമന്ത്രി കുറ്റപ്പെടുത്തി. സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളന പതാക സംസ്ഥാന പ്രസിഡന്‍റ് എസ് ആർ ശക്തീധരൻ സമ്മേളന നഗരിയിൽ ഉയർത്തി.സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം മുതിർന്ന മാധ്യമ പ്രവർത്തകരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്