'ശരീരത്തിൽ തൊടുമ്പോൾ പെരുമാറ്റത്തിൽ അത്‌ പ്രകടമാകും, പക്ഷെ...', ബസിലെ ലൈംഗിക അതിക്രമ വീഡിയോ വിവാദത്തിൽ യുവതിക്കെതിരെ ഭാഗ്യലക്ഷ്മി

Published : Jan 19, 2026, 12:48 PM IST
Bhagyalakshmi accuses woman of sexual assault on bus

Synopsis

ബസിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിനും സൈബർ വിചാരണയ്ക്കും പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്തു. വീഡിയോ പങ്കുവെച്ച യുവതിക്കും അധിക്ഷേപിച്ചവർക്കും മരണത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

കൊച്ചി: ബസിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയയിലെ സൈബർ വിചാരണയ്ക്കെതിരെ പ്രതികരിച്ച് ഭാഗ്യലക്ഷ്മി. ഒരാൾക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വന്തം ജീവൻ നൽകേണ്ടി വരുന്നത് സങ്കടകരമാണെന്നും വീഡിയോ പങ്കുവെച്ച യുവതിക്കും അതിന് താഴെ വന്ന് അധിക്ഷേപിച്ചവർക്കും മരണത്തിൽ ഉത്തരവാദിത്തമുണ്ടെന്നും അവർ ആരോപിച്ചു.

വീഡിയോ എടുത്തവളല്ലേ പ്രതികരിക്കേണ്ടത്? ബസ് യാത്രയിൽ സ്ത്രീകൾ നേരിടുന്ന തോണ്ടലും മുട്ടലും വലിയ സങ്കടമാണെന്നും, എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം എന്താണ് പ്രതികരിക്കാൻ കാണിക്കാഞ്ഞതെന്ന് അവർ ചോദിക്കുന്നു. ഒരാൾ നമുക്ക് ഇഷ്ടമല്ലാത്ത രീതിയിൽ ശരീരത്തിൽ സ്പർശിക്കുമ്പോൾ നമ്മുടെ ഭാവത്തിൽ അത് പ്രകടമാകും. എന്നാൽ ഈ വീഡിയോയിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ എന്താണ് ഉദ്ദേശിച്ചത് എന്നും ഭാഗ്യലക്ഷ്മി കുറിപ്പിൽ ചോദിച്ചു.

മൂഹ മാധ്യമങ്ങളിലെ ജഡ്ജിമാർ വൈറലാകാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചിലർക്കൊപ്പം സോഷ്യൽ മീഡിയയും ചേരുന്നതാണ് ഇത്തരത്തിലുള്ള ദുരന്തങ്ങൾക്ക് വഴിവെക്കുന്നത്. കാള പെറ്റെന്ന് കേൾക്കും മുൻപ് കയറെടുക്കുന്നത് സോഷ്യൽ മീഡിയയിലെ സ്ഥിരം കാഴ്ചയാണ്. അയാൾ മരിച്ചില്ലായിരുന്നുവെങ്കിൽ സോഷ്യൽ മീഡിയയിലെ ജഡ്ജിമാർ രണ്ട് വിഭാഗമായേനെ. നിശബ്ദമായി പോയ ഒരു ജീവൻ വ്യക്തമായ ചോദ്യങ്ങളോ മറുപടിയോ പറയാൻ ദീപക്കിന് അവസരം നൽകാതെയാണ് സോഷ്യൽ മീഡിയ വിധി പ്രസ്താവിച്ചത്. ആ വ്യാപകമായ സൈബർ ആക്രമണം താങ്ങാനാവാതെയാണ് അയാൾ ജീവനൊടുക്കിയത്. അതുകൊണ്ട് തന്നെ വീഡിയോ പങ്കുവെച്ച യുവതിക്കും താഴെ വന്ന് തെറിവിളിച്ചവർക്കും ഈ മരണത്തിൽ പങ്കുണ്ടെന്ന് ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.

കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലെ പയ്യന്നൂരിലേക്ക് ബസിൽ യാത്ര ചെയ്യവേ ദീപക് തന്നോട് മോശമായി പെരുമാറി എന്ന് യുവതി ആരോപിച്ചിരുന്നു. ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ വീഡിയോ വ്യാപകമായി പ്രചരിച്ചു. പിന്നാലെ വന്ന സൈബർ അധിക്ഷേപങ്ങളിൽ മനംനൊന്ത് ദീപക്കിനെ കോഴിക്കോട് ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞതിന് ശേഷമായിരുന്നു ദീപക്കിന്റെ മരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: എൻ വാസുവിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി കുമ്പിട്ട് തൊഴുത സതീശനെ ആരും മറന്നിട്ടില്ല: എ വിജയരാഘവൻ