'നിരക്ഷരരായ കർഷകരെ പറ്റിക്കാൻ അഗസ്റ്റിൻ സഹോദരങ്ങളുടെ വൻ ഗൂഢാലോചന'; മുട്ടിൽ മരംമുറി കുറ്റപത്രത്തിൽ കർഷകരില്ല

Published : Dec 05, 2023, 11:20 AM ISTUpdated : Dec 05, 2023, 11:45 AM IST
'നിരക്ഷരരായ കർഷകരെ പറ്റിക്കാൻ അഗസ്റ്റിൻ സഹോദരങ്ങളുടെ വൻ ഗൂഢാലോചന'; മുട്ടിൽ മരംമുറി കുറ്റപത്രത്തിൽ കർഷകരില്ല

Synopsis

അതേസമയം, കബളിപ്പിക്കപ്പെട്ട ഒരു കർഷകനും കേസിൽ പ്രതിയല്ല. വ്യാജരേഖയുണ്ടാക്കാൻ ഒത്താശ വില്ലേജിൽ നിന്നാണ് കിട്ടി. വില്ലേജ് ഓഫീസറുടെ പിന്തുണയിൽ അതിവേഗം മരംമുറി നടക്കുകയായിരുന്നു. 

കൽപ്പറ്റ: നിരക്ഷരരായ കർഷകരെ പറ്റിക്കാൻ അഗസ്റ്റിൻ സഹോദരങ്ങൾ വൻ ഗൂഢാലോചന നടത്തിയെന്ന് മരംമുറിക്കേസിലെ  കുറ്റപത്രം. ഒരു കർഷകനെപ്പോലും പ്രതിചേർക്കാതെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശ കൂറ്റൻ മരങ്ങൾ അതിവേഗം വെട്ടിവീഴ്ത്താൻ പ്രതികളെ തുണച്ചെന്നും കുറ്റപത്രത്തിലുണ്ട്. കബളിപ്പിക്കപ്പെട്ട ഒരു കർഷകനും കേസിൽ പ്രതിയല്ല. വ്യാജരേഖയുണ്ടാക്കാൻ ഒത്താശ വില്ലേജിൽ നിന്നാണ് കിട്ടിയത്. വില്ലേജ് ഓഫീസറുടെ പിന്തുണയിൽ അതിവേഗം മരംമുറി നടക്കുകയായിരുന്നു. ഉത്തരവ് മറയാക്കി മരംമുറിക്കാൻ വൻ ഗൂഢാലോചന നടന്നുവെന്നുമാണ് കുറ്റപത്രത്തിലുള്ളത്. 

അഗസ്റ്റിൻ സഹോദരൻമാരായ വാഴവറ്റ മുങ്ങനാനിയിൽ റോജി, ജോസൂട്ടി അഗസ്റ്റിൻ, വാഴവറ്റ മുങ്ങനാനിയിൽ ആൻ്റോ അഗസ്റ്റിൻ, റോജിയുടെ സഹായി തൃക്കൈപ്പറ്റ സ്വദേശി എം.എസ്.വിനീഷ്, വാഴവറ്റ പാലക്കാതടത്തിൽ തങ്കച്ചൻ എന്ന ചാക്കോ, വാഴവറ്റ വെള്ളാശ്ശേരിയിൽ സുരേഷ്, മുട്ടിൽ സൌത്ത് വില്ലേജ് മുൻ ഓഫീസർ കെ.കെ.അജി, മുൻ സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ.ഒ.സിന്ധു, മുട്ടിൽ നീലിക്കണ്ടി എടത്തറവീട്ടിൽ എൻ.അബ്ദുന്നാസർ, മാണ്ടാട് പണിക്കുഴി വീട്ടിൽ രവി, എടക്കൽ ചൊവ്വത്താൻ വീട്ടില് അബൂബക്കർ, കൊളഗപ്പാറ സ്വദേശി കെ.ആർ.മനോജ് എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ, വിശ്വാസ വഞ്ചന, വഞ്ചനാക്കുറ്റം, വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കൽ, വ്യാജ രേഖ യഥാർത്ഥ രേഖയായി ഉപയോഗിക്കൽ, കുറ്റവാളികളെ സംരക്ഷിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 

മുട്ടിൽ മരംമുറിക്കേസിന് ആസ്പദമായ വിവാദ ഉത്തരവിന് ആയുസ്സ് 111 നാൾ മാത്രമാണ്. അതിനിടയിൽ പ്രതികൾ മുറിച്ചു കടത്തിയത് 112 മരങ്ങളാണ്. വ്യാജരേഖയുണ്ടാക്കി, സമർപ്പിച്ച്, അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഓരോ മരം മുറിയും നടന്നത്. 68 പേരായിരുന്നു കേസെടുത്തപ്പോൾ പ്രതികൾ. ഭൂവുടമകളായ കർഷകരെ ഒഴിവാക്കിയതോടെ, പ്രതിപ്പട്ടിക പന്ത്രണ്ടായി ചുരുങ്ങി. ഒന്നാം പ്രതി റോജി അഗസ്റ്റിനും, ജോസൂട്ടി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. റോജിയുടെ സഹായി തൃക്കൈപ്പറ്റ സ്വദേശി എം.എസ്. വിനീഷാണ് പ്രതിപ്പട്ടികയിലെ നാലാമൻ. അഞ്ച് ആറ് പ്രതികളായ ചാക്കോയും സുരേഷും അഗസ്റ്റിൻ സഹോദരങ്ങളുടെ ഇടനിലക്കാരാണ്. ഏഴും എട്ടും പ്രതികൾ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ്. കെ.കെ.അജി, ഒ.കെ.സിന്ധു എന്നിവരാണ് വ്യാജ രേഖ ചമയ്ക്കാൻ സകല ഒത്താശയും ചെയ്തു കൊടുത്തത്. മറ്റ് പ്രതികളായ മനോജ്, അബൂബക്കർ, അബ്ദുന്നാസർ എന്നിവർ മരം വാങ്ങിയവരാണ്. പൊതുമുതൽ നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങൾ എല്ലാ പ്രതികൾക്കുമെതിരെ നിൽക്കും. 

'ബിജെപിയെ തോൽപ്പിച്ച് പരിചയമുള്ളവരെ നേതാവാക്കണം': 'ഇന്ത്യ' നേതൃസ്ഥാനം മമതയ്ക്ക് നൽകണമെന്ന് സൂചിപ്പിച്ച് തൃണമൂൽ

വ്യാജ രേഖ ചമയ്ക്കൽ കുറ്റമുള്ളത് അഗസ്റ്റിൻ സഹോദരങ്ങൾക്കും റവന്യു ഉദ്യോഗസ്ഥർക്കും മാത്രമാണ്. ഡിഎൻഎ പരിശോധനാ പൂർത്തിയാക്കാൻ ഒരു കൊല്ലം വേണ്ടിവന്നു. ഇതാണ് കുറ്റപത്രം വൈകാൻ ഒരു കാരണം. കേസിൽ റവന്യൂവകുപ്പിൻ്റെ പിഴയ ചുമത്തലും വനംവകുപ്പിൻ്റെ നിയമനടപടികളും പൂർത്തിയാവാനുണ്ട്.

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി