സനൂപിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്കോ ആര്‍എസ്എസിനോ പങ്കില്ലെന്ന് ബിജെപി

By Web TeamFirst Published Oct 5, 2020, 10:37 AM IST
Highlights

മന്ത്രി മൊയ്തീന്റെ ആരോപണം അടിസ്ഥാനരഹിതമാണ്.  മൊയ്തിന്റെ ആരോപണം അനാവശ്യ സംഘര്‍ഷത്തിന് ഇടയാക്കും. മൊയ്തീന്‍ സംയമനത്തോടെ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു.
 

തൃശ്ശൂര്‍: ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപിക്കോ സംഘപരിവാറിനൊ യാതൊരു ബന്ധവുമില്ലെന്ന്  ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം നടപടികള്‍ കൈക്കൊള്ളണം. മന്ത്രി മൊയ്തീന്റെ ആരോപണം അടിസ്ഥാനരഹിതമാണ്.  മൊയ്തിന്റെ ആരോപണം അനാവശ്യ സംഘര്‍ഷത്തിന് ഇടയാക്കും. മൊയ്തീന്‍ സംയമനത്തോടെ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു.

ഞായറാഴ്ച രാത്രിയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം ആരോപിച്ചിരുന്നു. സനൂപിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് മന്ത്രി എ സി മൊയ്തീനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചിരുന്നു.

Latest Videos

അതേസമയം,  പ്രതികളെല്ലാം ആര്‍എസ്എസ്-ബജംറംഗ്ദള്‍ പ്രവര്‍ത്തകരാണ്. പൊലീസ് ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കുന്നംകുളം 4താലൂക്കാശുപത്രിക്ക് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം കൊലപാതകം നടന്ന സ്ഥലത്ത് എത്തി പരിശോധന നടത്തി. അക്രമിസംഘം രക്ഷപ്പെടാൻ ഉപയോഗിച്ച കാറും ഇവർ പരിശോധിക്കും. 

സനൂപിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരും ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് ഇതിലൊരാളുടെ നില ഗുരുതരമാണ്.  നിസാര പരിക്കുള്ള ഒരാൾ അൽപസമയത്തിനകം ആശുപത്രി വിടും. പരിക്കേറ്റവരുടെ മൊഴി പ്രകാരം എട്ട് പേരാണ്സം ഭവസ്ഥലത്തുണ്ടായിരുന്നത്. ഇതിൽ നാല് പേരാണ് സനൂപിനേയും സംഘത്തേയും ആക്രമിച്ചത്. 

നന്ദൻ, സതീശ്, ശ്രീരാഗ്, അഭയരാജ് എന്നീ ബിജെപി - ബംജ്റഗദൾ പ്രവർത്തകരാണ് ഇവരെന്ന് പരിക്കേറ്റവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇവർക്കെല്ലാം ക്രിമനൽ പശ്ചാത്തലമുണ്ടെന്നും നിരവധി കേസുകളിൽ പ്രതിയായ നന്ദനാണ് സനൂപിനെ കുത്തിക്കൊന്നതെന്നുമാണ് സനൂപിനൊപ്പമുണ്ടായിരുന്നവരുടെ മൊഴി. 

സംഭവസ്ഥലത്ത് വച്ചു തന്നെ സനൂപിനെ അക്രമിസംഘം കുത്തി വീഴ്ത്തിയിരുന്നു. നെഞ്ചിനും വയറിനും ഇടയ്ക്കായാണ് സനൂപിന് കുത്തേറ്റത്. ഗുരുതരമായി കുത്തേറ്റ സനൂപ് അവിടെ തന്നെ വീണു. ഇതോടെ സനൂപിനൊപ്പമുണ്ടായിരുന്നവർ ചിതറിയോടി ഏതാണ്ട് മുന്നൂറ് മീറ്ററോളം ദൂരം അക്രമികൾ പിന്നാലെയോടി സിപിഎം പ്രവർത്തകരെ കുത്തിയെന്നാണ് മൊഴി. കൊലപാതകം നടന്ന പ്രദേശത്ത് ഇത്രയും ദൂരത്തിൽ ചോരപ്പാടുകൾ കാണാൻ സാധിക്കുന്നുമുണ്ട്. 

click me!