'ഹിമാചലിൽ സിപിഎമ്മിന് 0.01 % വോട്ട്, ഗുജറാത്തിൽ 0.03 %', പിണറായി പ്രചാരണത്തിന് പോകാതിരുന്നത് എന്തുകൊണ്ട് ?'

Published : Dec 09, 2022, 11:15 AM ISTUpdated : Dec 09, 2022, 11:20 AM IST
'ഹിമാചലിൽ സിപിഎമ്മിന് 0.01 % വോട്ട്, ഗുജറാത്തിൽ 0.03 %', പിണറായി പ്രചാരണത്തിന് പോകാതിരുന്നത് എന്തുകൊണ്ട് ?'

Synopsis

കേരളത്തിലെ മന്ത്രിമാർ ആരെങ്കിലും ഇവിടങ്ങളിൽ പ്രചാരണത്തിന് പോയിരുന്നോ .പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല . മൈസൂർ ദസറക്ക് കുടുങ്ങിയ ശ്വാനന്‍റെ  അവസ്ഥ പേടിച്ചിട്ടാകും പോകാതിരുന്നതെന്നും സന്ദീപ് വാര്യരുടെ പരിഹാസം

തിരുവനന്തപുരം: ഗുജറാത്തിലേയും ഹിമാചല്‍പ്രദേശിലേയും തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്‍റെ ദയനീയ പ്രകടനത്തെ പരിഹസിച്ച് ബിജെപി മുന്‍ സംസ്ഥാനവക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. ഹിമാചലിൽ സിപിഎം മത്സരിച്ച പതിനൊന്ന് സീറ്റിലും കൂടി 0.01 ശതമാനം വോട്ടാണ് നേടിയത് . സിറ്റിംഗ് സീറ്റിൽ നാലാമതായി ഗുജറാത്തിൽ 9 സീറ്റിൽ മത്സരിച്ച് 0.03 ശതമാനം വോട്ടാണ് സിപിഎമ്മിന് കിട്ടിയത്. ഗുജറാത്തിലെ ഭാവ്‌ നഗർ വെസ്റ്റ് സീറ്റിൽ സിപിഎം സ്ഥാനാർഥി 251 വോട്ട് മാത്രം നേടി പതിനൊന്നാം സ്ഥാനത്താണ്- സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു വാർഡിൽ കിട്ടുന്ന വോട്ട് പോലുമില്ലെന്ന് ഓർക്കണം. നിശ്ചയമായും ഈ സ്ഥലങ്ങളിൽ മലയാളി വോട്ടർമാർ മാത്രം ആയിരങ്ങളുണ്ടാവും . അവർ പോലും സിപിഎമ്മിന് വോട്ട് ചെയ്തില്ല . അതെന്തു കൊണ്ടാവും ? നാട് മുടിപ്പിച്ച വൈറസ് ജോലി ചെയ്യുന്ന സ്ഥലത്ത് പടരരുത്‌ എന്ന മനോഭാവമായിരിക്കില്ലേ അതിന് പിറകിൽ ? ഹിമാചലിലോ ഗുജറാത്തിലോ സിപിഎമ്മിന്‍റെ നിലവിലെ ഏറ്റവും പ്രധാന നേതാവ് , ഏക മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണം നടത്താതിരുന്നത് എന്ത് കൊണ്ടാണ് ? കേരളത്തിലെ മന്ത്രിമാർ ആരെങ്കിലും ഇവിടങ്ങളിൽ പ്രചാരണത്തിന് പോയിരുന്നോ?. ഡിവൈഎഫ്ഐയുടെ യുവതുർക്കികൾ ആരെങ്കിലും? അല്ല പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല- സന്ദീപ് പറയുന്നു.

മൈസൂർ ദസറക്ക് കുടുങ്ങിയ ശ്വാനന്റെ അവസ്ഥ പേടിച്ചിട്ടാകും ആരും പോകാതിരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഗുജറാത്ത് ഫലം വികസനോന്മുഖ രാഷ്ട്രീയത്തിന് ജനങ്ങളുടെ അംഗീകാരമാണ് . ഇന്ത്യൻ രാഷ്ട്രീയത്തിലെ അത്യപൂർവ ഭരണ തുടർച്ചയാണ് ഗുജറാത്തിൽ സംഭവിക്കുന്നത് .അമ്പത്തിരണ്ട് ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത് .ഹിമാചൽ ഫലം 1985 മുതലുള്ള വോട്ടിംഗ് പാറ്റേർണിന്റെ തുടർച്ച മാത്രമാണ് . ഇത്തവണ ആദ്യമായി ഭരണ തുടർച്ചയുണ്ടാക്കാൻ വേണ്ടി ശ്രമിച്ചെങ്കിലും സംഭവിച്ചില്ല . ഇന്ത്യൻ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിക്ക് പകരം വെക്കാനൊരാളില്ല എന്നൊരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാളിക്കടവിൽ യുവതിയെ വിളിച്ച് വരുത്തി കൊന്ന സംഭവം; പ്രതിയും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ടിഎൻ ഗോപകുമാറിന്റെ ഓർമകൾക്കിന്ന് പത്തു വയസ്; ഏഷ്യാനെറ്റ് ആസ്ഥാനത്തെ റോഡിന് പേര് നൽകി ആദരം, മേയർ വിവി രാജേഷ് പേര് അനാഛാദനം ചെയ്യും