'സിപിഎമ്മിന് മൂന്നാം ഊഴം വട്ടപ്പൂജ്യം', ഇത് മാറ്റത്തിന്റെ തെരഞ്ഞെടുപ്പ്, സിപിഎമ്മും കോൺഗ്രസും കൊള്ളക്കാരെന്നും രാജീവ് ചന്ദ്രശേഖര്‍

Published : Mar 21, 2026, 04:57 PM IST
BJP State President Rajeev Chandrasekhar during a press conference about Kerala Assembly Election 2026

Synopsis

കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും ബദലായി എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ 70 വർഷമായി ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണെന്നും കേന്ദ്രത്തിലെ വികസന നേട്ടങ്ങൾ കേരളത്തിൽ നടപ്പാക്കാൻ എൻഡിഎക്ക് അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും ബദലായി എൻഡിഎ ഭരണമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ 70 വർഷമായി കേരളം ഭരിച്ച ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇവർ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ വീണ്ടും വോട്ട് ചോദിക്കുന്നത് നാണക്കേടാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറി. അതിനാൽ തന്നെ സിപിഎമ്മിന് മൂന്നാം തവണ ഭരണമുണ്ടാകാനുള്ള സാധ്യത വട്ടപ്പൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും കൊള്ളക്കാരാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പുറത്ത് പരസ്പരം പോരടിക്കുമ്പോഴും ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും ഇവർ കൈകോർക്കുന്നു. കേരളത്തിൽ മാത്രമാണ് ഇവർ ശത്രുക്കളായി അഭിനയിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

കഴിഞ്ഞ 11 വർഷമായി കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന വികസന നേട്ടങ്ങൾ കേരളത്തിലും യാഥാർത്ഥ്യമാക്കാൻ എൻഡിഎയ്ക്ക് ഒരു അവസരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് വെറുമൊരു തെരഞ്ഞെടുപ്പല്ല, മറിച്ച് കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്ന പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ ബിജെപിയെ നയിക്കുന്ന രാജീവ് ചന്ദ്രശേഖർ ഇത്തവണ നേമം മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. മുൻ അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരരംഗത്തുണ്ട്. ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക കൂടി പുറത്തുവരുന്നതോടെ പ്രചാരണം കൂടുതൽ ശക്തമാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഡീൽ ആരോപണം നാണംകെട്ട പ്രചാരണത്തിന്റെ ഭാ​ഗം, കോൺ​ഗ്രസ് വ്യാജവാഗ്ദാനം നൽകുന്ന പാര്‍ട്ടി, ഞങ്ങൾക്കാരുടെയും പിന്തുണ വേണ്ട': രാജീവ് ചന്ദ്രശേഖർ
ബിജെപിയുടെ മുഖ്യശത്രു കോൺഗ്രസാണോ സിപിഎം ആണോ, ബിജെപിയുടെ സാധ്യത എന്ത് ? രാജീവ് ചന്ദ്രശേഖറിന്‍റെ മറുപടി