മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി

Published : Oct 13, 2025, 12:28 PM ISTUpdated : Oct 13, 2025, 02:25 PM IST
mullaperiyar dam

Synopsis

 ഇ-മെയിൽ വഴിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിൽ ഭീഷണി സന്ദേശമെത്തിയത്. തൃശൂര്‍ കളക്ടറേറ്റിലേക്കാണ് ഇ-മെയിൽ ഭീഷണിയെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിൽ ഭീഷണി സന്ദേശമെത്തിയത്. തൃശൂര്‍ ജില്ലാ കോടതിയിലാണ് ഇ-മെയിൽ ഭീഷണിയെത്തിയത്. സംഭവത്തെതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. വ്യാജ സന്ദേശമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. തൃശൂരിലെ ജില്ലാ കോടതിയിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് വെച്ച് തകര്‍ക്കുമെന്ന തരത്തിൽ ഇന്നലെ രാത്രി ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ഇമെയിൽ ഭീഷണി ജില്ലാ കോടതിയി നിന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറുകയായിരുന്നു. തൃശൂര്‍ കളക്ടര്‍ ഇന്നലെ രാത്രി തന്നെ ഇതുസംബന്ധിച്ച വിവരം ഇടുക്കി കളക്ടര്‍ക്ക് നൽകുകയായിരുന്നു. തുടര്‍ന്ന് ഇടുക്കി കളക്ടര്‍ ജില്ലാ പൊലീസ് മേധാവിയെ വിവരം അറിയിച്ചു. ആവശ്യമായ പരിശോധന നടത്താൻ നിര്‍ദേശം നൽകുകയായിരുന്നു. ഇതനുസരിച്ച് മുല്ലപ്പെരിയാര്‍ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ബോംബ് സ്ക്വാഡ് അടക്കം എത്തി വിശദമായ പരിശോധന നടത്തുന്നത്. ബോംബ് ഭീഷണി സംബന്ധിച്ച വിവരം തമിഴ്നാട് അധികൃതരെയും അറിയിച്ചിട്ടുണ്ട്.

ഇതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന ഹര്‍ജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹര്‍ജി ഫയൽ ചെയ്തത്. വിഷയത്തിൽ മറുപടി തേടിക്കൊണ്ടാണ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: മത്സരിക്കാനില്ല; തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ്
കാരയ്ക്കാമണ്ഡപത്തെ സ്ഫോടനം; പാറമടകളിൽ ഉപയോഗിക്കുന്ന സ്ഫോടകവസ്‌തുക്കൾ വീട്ടിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താൻ അന്വേഷണം