കണ്ണൂരില്‍ സ്കൂള്‍ ശുചിമുറിയില്‍ ബക്കറ്റില്‍ ബോംബ്; നിര്‍വീര്യമാക്കി, പൊലീസ് അന്വേഷണം തുടങ്ങി

Published : Oct 25, 2021, 04:43 PM ISTUpdated : Oct 25, 2021, 09:05 PM IST
കണ്ണൂരില്‍ സ്കൂള്‍ ശുചിമുറിയില്‍ ബക്കറ്റില്‍ ബോംബ്; നിര്‍വീര്യമാക്കി, പൊലീസ് അന്വേഷണം തുടങ്ങി

Synopsis

സ്കൂളിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ അധ്യാപകനാണ് ആദ്യം ബോംബ് കണ്ടത്. ശുചിമുറിയിൽ രണ്ട് നീല ബക്കറ്റുകൾ ശ്രദ്ധയിൽപ്പെട്ട അധ്യാപകൻ ബക്കറ്റ് പരിശോധിക്കുകയായിരുന്നു. 

കണ്ണൂർ: ആറളത്ത് സ്കൂൾ വൃത്തിയാക്കുന്നതിനിടെ ബോബുകൾ (bomb) കണ്ടെത്തി. ആറളം ഹയർസെക്കണ്ടറി സ്കൂളിലെ  (aralam higher secondary school ) ശുചിമുറിയിൽ നിന്നാണ് രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്ക്വാഡെത്തി ബോംബ് നി‍ർവീര്യമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഏറെ നാളായി അടച്ചിട്ടിരുന്ന സ്കൂൾ വൃത്തിയാക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം.

സ്കൂളിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ അധ്യാപകനാണ് ആദ്യം ബോംബ് കണ്ടത്. ശുചിമുറിയിൽ രണ്ട് നീല ബക്കറ്റുകൾ ശ്രദ്ധയിൽപ്പെട്ട അധ്യാപകൻ ബക്കറ്റ് പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ബക്കറ്റിൽ ഉമിക്കരിയിൽ ഒളിപ്പിച്ച് വച്ച നിലയിൽ രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. ആദ്യം തേങ്ങയാണെന്നാണ് കരുതിയത്. പിന്നീട് പന്തികേട് തോന്നിയ അധ്യാപകൻ ഉടൻ തന്നെ ആറളം പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാ‍ഡും സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കിയത്. 

ആ‍‍ർസെനിക് സൾഫെയ്ഡും കുപ്പിച്ചില്ലും ആണിയും ചേർത്താണ് ബോംബ് നിർമ്മിച്ചിരിക്കുന്നത്. 2020 ലെ കോഴിക്കോട് കണ്ണൂർ എഡിഷൻ പത്രങ്ങളാണ് ബോബ് പൊതിയാനായി ഉപയോഗിച്ചത്. ഇതിന് മുമ്പ് ഇവിടെ നിന്ന് ബോംബ് കണ്ടെത്തിയിട്ടില്ലെന്നും ആളില്ലാത്ത പ്രദേശമായതിനാലാവും സ്കൂളിൽ ബോംബ് ഒളിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. സമീപ പ്രദേശങ്ങളിൽ പൊലീസ് പരിശോധന നടത്തി. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ സ്കൂളിൽ നിന്ന് ബോംബ് കണ്ടെത്തിയത് അധ്യാപകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്