20 വർഷത്തേക്ക് 8 ഏക്കർ ബിപിസിഎല്ലിന് പാട്ടത്തിന് നൽകും; കോഴിക്കോട് ഞെളിയൻപറമ്പിൽ വാതക പ്ലാൻ്റ് സ്ഥാപിക്കും

Published : Feb 17, 2025, 04:30 PM IST
20 വർഷത്തേക്ക് 8 ഏക്കർ ബിപിസിഎല്ലിന് പാട്ടത്തിന് നൽകും; കോഴിക്കോട് ഞെളിയൻപറമ്പിൽ വാതക പ്ലാൻ്റ് സ്ഥാപിക്കും

Synopsis

കോഴിക്കോട് നഗരത്തിലെ ഖര മാലിന്യ സംസ്കരണത്തിനായി ബിപിസിഎൽ വാതക പ്ലാൻ്റ് സ്ഥാപിക്കും

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഖരമാലിന്യസംസ്‌കരണത്തിനായി ഞെളിയൻപറമ്പിൽ ബി.പി.സി.എല്ലിന്റെ വാതക പ്ലാന്റ്(കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ്) തുടങ്ങും. പ്ലാന്‍റിനായി എട്ട് ഏക്കർ വരെ സ്ഥലം 20 വർഷത്തേക്ക് പാട്ടത്തിന് കൊടുക്കാൻ തീരുമാനമായി. മേയർ ഡോ. ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിലാണ് തീരുമാനം.150 ടൺ ജൈവമാലിന്യം സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കാൻ രണ്ട് വർഷം വേണ്ടി വരും. ബി.പി.സി.എല്ലിന്റെ സി.എസ്.ആർ. ഫണ്ടുപയോഗിച്ചാണ് പ്ലാന്റ് നിർമിക്കുക.നേരത്തെ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ സോൺട കമ്പനിയെ ഒഴിവാക്കിയിട്ടുണ്ട്. വെസ്റ്റ്ഹില്ലിൽ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനും ടെൻഡറായി. അമൃത് പദ്ധതിയിലുൾപ്പെടുത്തി 15 എം.എൽ.ഡി.യുടെ പ്ലാന്റ് കെ.സി.സി.എൽ.- എ.ഐ.ഐ.പി. കമ്പനിയാണ് 64.17 കോടി ചെലവിൽ സ്ഥാപിച്ച് പരിപാലിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'യുഡിഎഫ് പ്രവർത്തകരാരും നേതാക്കൾക്കെതിരെ പോസ്റ്റർ ഒട്ടിക്കില്ല, എംപിമാർ മത്സരിക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടില്ല'; ഷാഫി പറമ്പിൽ
'ഓർക്കുക! രാഹുൽ ഈശ്വർ മാത്രമാണ് നിങ്ങളോടു സത്യം പറയുന്നത്, അവനാണ് ഇര, യഥാർത്ഥ അതിജീവിതൻ, ചതിക്കപ്പെട്ട ചെറുപ്പക്കാരനൊപ്പം'; രാഹുൽ ഈശ്വർ