
പാലക്കാട്: മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കൈക്കൂലിപ്പണം പിടികൂടി. കെട്ടിടത്തിന്റെ ഓടിനിടയിലും വാഴപ്പോളയിലുമാണ് പണം ഒളിപ്പിച്ചിരുന്നത്.
ബുധനാഴ്ച രാവിലെ ആയിരുന്നു നടുപ്പുണിയിലുള്ള മൃഗ സംരക്ഷണ വകുപ്പിൻ്റെ ചെക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ്. 8930 രൂപ പിടിച്ചെടുത്തു. ഇതിൽ 8320 രൂപ ഓടിനിടയിലും 610 രൂപ വാഴപ്പോളയിലുമാണ് ഒളുപ്പിച്ചിരുന്നത്. പെട്ടെന്ന് വിജിലൻസ് പരിശോധനയുണ്ടായാൽ പിടിക്കപ്പെടാതിരിക്കാനാണ് ഉദ്യോഗസ്ഥരുടെ ഈ സൂത്രവിദ്യ. പൊള്ളാച്ചിയിൽ നിന്ന് കേരളത്തിലേക്ക് അറവ് മാടുകളെ കൊണ്ടുവരുന്ന റോഡിലാണ് ചെക്പോസ്റ്റുള്ളത്. എണ്ണത്തിൽ കൂടുതൽ മാടുകളെ ലോറിയിൽ കൊണ്ടുവന്നാൽ പിഴ ഈടാക്കും. ഇതൊഴിവാക്കി കൈക്കൂലി വാങ്ങുന്ന വിവരം വിജിലൻസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന. മൂന്ന് പേരാണ് റെയ്ഡ് നടക്കുമ്പോൾ ഓഫീസിലുണ്ടായിരുന്നത്. ഇവർക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശയുണ്ടാകും.
Read Also: മുൻ റെയില്‍വേ ജീവനക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam