ബഫർ സോൺ: ഉപഗ്രഹ സർവേ വിഡ്ഢിത്തം, വനവിസ്തൃതി വർധിപ്പിക്കാനാണ് ശ്രമമെന്നും എൻ ഷംസുദ്ദീൻ എംഎൽഎ

Published : Dec 22, 2022, 01:42 PM IST
ബഫർ സോൺ: ഉപഗ്രഹ സർവേ വിഡ്ഢിത്തം, വനവിസ്തൃതി വർധിപ്പിക്കാനാണ് ശ്രമമെന്നും എൻ ഷംസുദ്ദീൻ എംഎൽഎ

Synopsis

എന്ത് അടിസ്ഥാനത്തിലാണ് മാപ്പിങ് വന്നതെന്നു പരിശോധിക്കും. ഉച്ചക്ക് ശേഷം മണ്ണാർക്കാട് ജില്ലാ ഫോറസ്റ്റ് ഓഫീസിൽ രേഖകൾ നോക്കാൻ യോഗം ചേരുമെന്നും എംഎൽഎ

പാലക്കാട്: ബഫർ സോൺ നിശ്ചയിക്കുന്നതിനായി നടത്തിയ ഉപഗ്രഹ സർവ്വേ സമ്പൂർണ്ണ വിഡ്ഢിത്തമാണെന്ന് മണ്ണാർക്കാട് എം എൽ എ എൻ.ഷംസുദ്ദീൻ. ഉപഗ്രഹ സർവ്വേയിൽ മണ്ണാർക്കാട് നഗരം ഉൾപ്പെട്ടത് ഇതിന് തെളിവാണെന്നും അദ്ദേഹം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. കൂടുതൽ പ്രദേശങ്ങളെ വനത്തോട് ചേർക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണ് മാപ്പിങ് വന്നതെന്നു പരിശോധിക്കും. ഉച്ചക്ക് ശേഷം മണ്ണാർക്കാട് ജില്ലാ ഫോറസ്റ്റ് ഓഫീസിൽ രേഖകൾ നോക്കാൻ യോഗം ചേരുമെന്നും എംഎൽഎ വ്യക്തമാക്കി.

അതിനിടെ വിഷയത്തിൽ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കോട്ടയത്ത് പറഞ്ഞു. വിഷയത്തിൽ ഇപ്പോൾ തിടുക്കപ്പെട്ട് സ്വീകരിച്ചിരിക്കുന്ന സംസ്ഥാന സർക്കാർ നിലപാട് അനുചിതമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.. പരിസ്ഥിതി ലോല പ്രദേശം വനാർത്തിയിൽ ഒതുക്കണമെന്ന ഉമ്മൻ വി ഉമ്മൻ റിപ്പോർട്ട് പ്രകാരമാണ് മുൻ യുഡിഎഫ് സർക്കാർ തീരുമാനം എടുത്തത്. ഇത് പിന്നാലെ വന്ന എൽഡിഎഫ് സർക്കാരും അംഗീകരിച്ചു. എന്നാൽ ഈ നിലപാടിന് ഘടക വിരുദ്ധമായി 2019 ഡിസംബറിലെ മന്ത്രിസഭാ തീരുമാനം ബഫർ സോൺ പരിധി നിശ്ചയിച്ചാൽ വാനാതിർത്തിയിൽ നിന്ന് നാല് കിലോമീറ്റർ ജനവാസ മേഖല ഉൾപ്പെടുന്ന പ്രദേശം ബഫർ സോണായി മാറും. ഇതാണ് സുപ്രീം കോടതിയിൽ നൽകിയിരിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്