
തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ നിയമന- വേതന വ്യവസ്ഥകൾ നിശ്ചയിക്കാനുള്ള കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. സ്വാശ്രയ മേഖലയുമായി ബന്ധപ്പെട്ട് വർഷങ്ങളായുള്ള ആവശ്യമാണ് ഇത്. പുതിയ ബിൽ വരുന്നതോടെ തൊഴിൽ ദിനങ്ങളും തൊഴിൽ സമയവും ജോലി ഭാരവും സർക്കാർ-എയ്ഡഡ് കോളേജുകൾക്ക് തുല്യമാക്കും. പി.എഫ് - ഇൻഷുറൻസ് എന്നിവയും ബാധകമായിരിക്കും.
നിയമനം ലഭിക്കുന്നവർ കോളേജ് നടത്തുന്ന മാനേജ്മെന്റുമായി കരാറുണ്ടാക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. കരാർ ലംഘനമടക്കമുള്ള നടപടികൾക്കെതിരെ സ്വാശ്രയ കോളേജുകളിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും സർവലാകലാശാലയിൽ അപ്പീൽ നൽകാനും അവസരമുണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam