
തിരുവനന്തപുരം: രണ്ടായിരത്തിലേറെ താൽക്കാലിക തസ്തികകൾ സ്ഥിരപ്പെടുത്താനുള്ള ശുപാർശ ഇന്ന് മന്ത്രി സഭായോഗം പരിഗണിക്കും. ഇതിൽ 1500ലേറെ തസ്തികകൾ കേരളാ ബാങ്കിലാണ്. കേരളാ ബാങ്കിന്‍റെ കഴിഞ്ഞ ദിവസം ചേർന്ന ഭരണസമതി യോഗം ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു. കേരളാ ബാങ്കിൽ ഉടൻ എല്ലാവർക്കും സ്ഥിര നിയമനം കിട്ടും എന്ന രീതിയിൽ ബാങ്കിലെ ഇടതു യൂണിയൻ നേതാക്കളുടെ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു.
നിയമന വിവാദങ്ങൾക്കിടെ പുതിയ സ്ഥിരപ്പെടുത്തൽ കൂടുതൽ ചർച്ചക്ക് വഴിയൊരുക്കും. അതിനിടെ മുഖ്യമന്ത്രി യുഡിഎഫ് കാലത്തെ മുഴുവൻ പിന്‍വാതിൽ നിയമനങ്ങളുടെയും കണക്കെടുക്കാൻ നിർദേശിച്ചിരുന്നു. ഈ കണക്കുകൾ സെക്രട്ടറിമാർ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ഓരോ വകുപ്പിലേയും ഒഴിവുകളുടെ കണക്കും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ വിശദമായ പത്രസമ്മേളനം ഇന്നുണ്ടാകാനും സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam