ഫോണും സ്മാർട് വാച്ചും വില്ലൻ! കാലിക്കറ്റ് സർവ്വകലാശാല കോപ്പിയടിക്കണക്കുകൾ പുറത്ത്, 3786 പേർ പിടിക്കപ്പെട്ടുവെന്ന് റിപ്പോർട്ട്

Published : Sep 07, 2025, 10:42 AM IST
Exam Hall

Synopsis

കാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ കോപ്പിയടി വ്യാപകമാണെന്ന് റിപ്പോർട്ട്. 2024 ജനുവരി മുതൽ 3,786 വിദ്യാർത്ഥികളെ കോപ്പിയടിച്ചതിന് പിടികൂടിയെന്നും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കോപ്പിയടിക്കുന്നതെന്നും അജണ്ടാ പുസ്‌തകത്തിൽ പറയുന്നു. 

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ കോപ്പിയടി വ്യാപകമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച സെനറ്റ് അംഗത്തിൻ്റെ ചോദ്യത്തിനു മറുപടിയായി അച്ചടിച്ച് കൈമാറിയ അജണ്ടാ പുസ്‌തകത്തിലാണ് കോപ്പിയടി വിവരങ്ങൾ ചേർത്തിരിക്കുന്നത്.

2024 ജനുവരി മുതൽ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷ എഴുതിയവരിൽ 3,786 പേർ കോപ്പിയടിച്ച് പിടിക്കപ്പെട്ടുവെന്നാണ് വിവരം. ഇതിൽ 155 പേരെ പിന്നീട് കുറ്റവിമുക്‌തരാക്കിയതായും പറയുന്നു.

അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പലരും കോപ്പിയടിക്കുന്നത്. ആൻഡ്രോയ്‌ഡ് ഫോൺ, സ്മാർട് വാച്ച് എന്നിവ കോപ്പിയടിക്കാൻ ഉപയോഗിച്ച് വരുന്നതായും പറയുന്നു. വിഷയം ഗുരുതര സ്വാഭാവമുള്ളതാണെന്നും ഇപ്പോൾ പറഞ്ഞ സംഖ്യക്ക് പുറമേ പിടിക്കപ്പെടാത്ത കേസുകൾ ഒട്ടേറെ ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ കോപ്പിയടി വ്യാപകമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച സെനറ്റ് അംഗത്തിൻ്റെ ചോദ്യത്തിനു മറുപടിയായി അച്ചടിച്ച് കൈമാറിയ അജണ്ടാ പുസ്‌തകത്തിലാണ് കോപ്പിയടി വിവരങ്ങൾ ചേർത്തിരിക്കുന്നത്.

2024 ജനുവരി മുതൽ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷ എഴുതിയവരിൽ 3,786 പേർ കോപ്പിയടിച്ച് പിടിക്കപ്പെട്ടുവെന്നാണ് വിവരം. ഇതിൽ 155 പേരെ പിന്നീട് കുറ്റവിമുക്‌തരാക്കിയതായും പറയുന്നു.

അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പലരും കോപ്പിയടിക്കുന്നത്. ആൻഡ്രോയ്‌ഡ് ഫോൺ, സ്മാർട് വാച്ച് എന്നിവ കോപ്പിയടിക്കാൻ ഉപയോഗിച്ച് വരുന്നതായും പറയുന്നു. വിഷയം ഗുരുതര സ്വാഭാവമുള്ളതാണെന്നും ഇപ്പോൾ പറഞ്ഞ സംഖ്യക്ക് പുറമേ പിടിക്കപ്പെടാത്ത കേസുകൾ ഒട്ടേറെ ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് കണക്കിൽപ്പെടാത്ത പണവും മദ്യവും, വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റത്തിന് സാധ്യത
'വിട്ടു കൊടുക്കില്ല ഭരണം', 110 മണ്ഡലങ്ങളിൽ കണ്ണുവച്ച് മുഖ്യമന്ത്രിയുടെ 'മിഷൻ 110'; ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ 50 ദിവസം നീണ്ട കർമ്മ പദ്ധതി