
കോഴിക്കോട്: ജ്യോതിഷവും ജ്യോതിശാസ്ത്രവും കൂട്ടിയിണക്കി സർക്കാർ തലത്തിൽ ജ്യോതിഷ പഠനത്തിന് സംവിധാനമൊരുക്കണമെന്ന ആവശ്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി വിഷയം അക്കാദമിക സമിതിക്ക് വിട്ട് കാലിക്കറ്റ് സർവകലാശാല. പിന്നാക്ക സമുദായ ക്ഷേമ നിയമസഭാ സമിതിയുടെ നിർദേശപ്രകാരമാണ് സർവകലാശാലയുടെ ഈ നടപടി. പണിക്കർ സർവീസ് സൊസൈറ്റിയാണ് നിയമസഭാ സമിതിക്ക് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചത്. വിഷയം അക്കാദമിക സമിതിയുടെ പരിഗണനയ്ക്ക് വിട്ടുകൊണ്ട് കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നൽകിയ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അതേസമയം, ഇത് നിയമസഭാ സമിതിയുടെ ശുപാർശയിൽമേൽ ഉണ്ടായ സ്വാഭാവികമായ ഭരണപരമായ നടപടിക്രമം മാത്രമാണെന്ന് സർവകലാശാല അധികൃതർ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam