'പാർട്ടി കോൺഗ്രസിൽ സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് തെറ്റ്, പരാതി കിട്ടിയാൽ നടപടി': മോട്ടോർ വാഹന വകുപ്പ്

Published : Apr 19, 2022, 08:40 AM ISTUpdated : Apr 19, 2022, 08:44 AM IST
'പാർട്ടി കോൺഗ്രസിൽ സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് തെറ്റ്, പരാതി കിട്ടിയാൽ നടപടി': മോട്ടോർ വാഹന വകുപ്പ്

Synopsis

സിപിഎം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ യാത്രാ ആവശ്യങ്ങൾക്ക് സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് നിയമപരമായി തെറ്റാണെന്ന നിലപാടിലാണ് മോട്ടോ‍‍ർ വാഹന വകുപ്പ്.

കണ്ണൂർ: കണ്ണൂരിൽ നടന്ന പാർട്ടി കോൺ​ഗ്രസിലെ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ (Sitaram Yechury) വാഹനത്തെച്ചൊല്ലി വിവാദം കൊഴുക്കുകയാണ്. യെച്ചൂരി സഞ്ചരിച്ചത് ക്രിമിനൽ കേസ് പ്രതിയുടെ വാഹനത്തിലെന്ന് ബിജെപിയുടെ ആരോപണം. എന്നാൽ വാടകയ്ക്ക് എടുത്ത വാഹനമാണ് യെച്ചൂരിക്ക് വേണ്ടി ഉപയോഗിച്ചതെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചത്. വിഷയത്തിൽ ഇടപെടാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പും. 

സിപിഎം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ യാത്രാ ആവശ്യങ്ങൾക്ക് സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് നിയമപരമായി തെറ്റാണെന്ന നിലപാടിലാണ് മോട്ടോ‍‍ർ വാഹന വകുപ്പ്. സംഭവത്തിൽ പരാതി ലഭിച്ചാൽ പരിശോധിച്ച് നടപടി എടുക്കുമെന്നും കണ്ണൂർ ആർടിഒ വ്യക്തമാക്കി.

പാർട്ടി കോൺ​ഗ്രസിലെ യെച്ചൂരിയുടെ വാഹനത്തെച്ചൊല്ലി വിവാദം; എസ്ഡിപിഐ ബന്ധമെന്ന് ബിജെപി, ആരോപണം തള്ളി സിപിഎം 

ഏപ്രിൽ 6 മുതൽ 10 വരെ നടന്ന പാർട്ടി കോൺഗ്രസിൽ പിബി അംഗങ്ങൾക്കായാണ് 14 വാഹനം കാലിക്കറ്റ് ടൂർസ് ആന്‍റ് ട്രാവൽസ് നൽകിയത്. ഇതിൽ സീതാറാം യെച്ചൂരി ഉപയോഗിച്ച KL 18 AB 5000 എന്ന ഫോർച്യൂണർ കാറാണ് വിവാദമായത്. സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് വലിയ രീതിയിൽ ചർച്ചയായതോടയാണ് വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയത്. സ്വകാര്യ വാഹനം ടാക്സിയായി ഓടിച്ചാൽ 3000 രൂപയാണ് പിഴ. വീണ്ടും കുറ്റം ആവർത്തിച്ചാൽ 10,000 രൂപ പിഴ നൽകണം. നിയമലംഘനം തുടർന്നാൽ വാഹനത്തിന്‍റെ രജിസ്ട്രേഷൻ അടക്കം സസ്പെൻഡ് ചെയ്യും. സ്വകാര്യവാഹനങ്ങൾ ടാക്സിയായി ഓടിക്കുന്നതിനെതിരെ സിഐടിയു മോട്ടോർ തൊഴിലാളി യൂണിയനുകൾ വ്യാപകമായ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ? ഇതാ സന്തോഷ വാർത്ത; 10 സ്പെഷ്യൽ ട്രെയിനുകൾ, 38 അധിക സർവീസുകൾ അനുവദിച്ചു
ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?