'തികച്ചും അപകടകരമാണ് കാസയുടെ നീക്കങ്ങൾ'; വർഗീയ വാദികൾ വിശ്വാസികളലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

Published : May 24, 2025, 07:31 PM IST
'തികച്ചും അപകടകരമാണ് കാസയുടെ നീക്കങ്ങൾ'; വർഗീയ വാദികൾ വിശ്വാസികളലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

Synopsis

മൈസൂര്‍ പാക്കിന്‍റെ പേരുമാറ്റത്തിന് പിന്നിൽ ആർഎസ്എസാണെന്നും ഇത് ഭ്രാന്താണെന്നും എം വി ഗോവിന്ദൻ. റാപ്പർ വേടനെതിരായ ആക്രമണം ജാതീയമാണെന്നും അദ്ദേഹം ആരോപിച്ചു.

ആലപ്പുഴ: മൈസൂര്‍ പാക്കിന്‍റെ പേര് മൈസൂര്‍ ശ്രീ എന്ന് പേരുമാറ്റുന്നതിന് പിന്നിൽ ഒരു വിഭാഗം ആര്‍എസ്എസുകാരാണെന്നും ഇത് ഒരു തരം ഭ്രാന്താണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. റാപ്പര്‍ വേടനെതിരായ ജാതീയ ആക്രമണം ചാതുർവർണ്യ വ്യവസ്ഥിതിയുടെ ഭാഗമാണ്. ബിജെപിയും ആര്‍എസ്എസും ക്ഷേത്ര സംരക്ഷണ സമിതിയും എല്ലാം ഇതിന് പിന്നിലുണ്ട്. വേടനെതിരെ ബിജെപി നേതാവിന്‍റെ ഭാര്യ കേസ് കൊടുത്തിരിക്കുന്നു. 

നരേന്ദ്ര മോദിയെ വിമർശിച്ചുവെന്നാണ് പരാതി. മോദി വിമർശനത്തിനതീതനാണെന്ന് ആരാണ് പറഞ്ഞത്? ഇനിയും വിമർശിക്കും. വേടന്‍റേത് കലാഭാസം എന്നാണ് ആര്‍എസ്എസ് പറയുന്നത്. ജാതിയാണ് ഇതിന്‍റെ പിന്നിൽ. സാമൂഹ്യ ജീവിതത്തിലെ രാഷ്ട്രീയ പ്രശ്നങ്ങളാണ് വേടൻ പാട്ടിൽ ഉയർത്തിയത്. വേടനെ ഒരു ഗുരുഭൂതനെപ്പോലെ ചെറുപ്പക്കാരും കുട്ടികളും കരുതുന്നു. തെറ്റ് പറ്റിയപ്പോൾ വേടൻ ഏറ്റുപറഞ്ഞു. ഇതെല്ലാവരും ഉള്‍ക്കൊണ്ടെങ്കിലും ബിജെപിക്കും ആര്‍എസ്എസിനും ഉള്‍ക്കൊള്ളാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള ഭരണഘടന പൂർണതയുള്ളതാണെന്ന് അഭിപ്രായമില്ല. സമ്പന്നർ കുടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരും ആകുന്നു. കാസ തികച്ചും വർഗീയ സംഘടനയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മുസ്ലിം വിരുദ്ധതയാണ് മുഖമുദ്ര. തികച്ചും അപകടകരമാണ് അവരുടെ നീക്കങ്ങൾ. ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും മുസ്ലിമിനെയും വർഗീയവത്ക്കരിക്കാൻ ശ്രമിക്കുന്നു. വിശ്വാസികൾ വർഗീയവാദികളല്ല. വർഗീയ വാദികൾ വിശ്വാസികളുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

980 കോടി ഇലക്ട്രൽ ബോണ്ട് കൊടുത്തവർക്കാണ് ദേശീയ പാത കരാർ കിട്ടിയത്. അവർ പണിതിടത്താണ് പൊളിഞ്ഞത്. പൊളിഞ്ഞതും പൊളിയാത്തതുമായ ദേശീയ പാത അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് പൂർത്തിയാക്കും. 
അത് പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ  വേണ്ടത് ചെയ്യണം. എൽഡിഎഫ് വന്നില്ലായിരുന്നെങ്കിൽ ദേശീയ പാത ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് ക്രെഡിറ്റ് എല്‍ഡിഎഫിന് തന്നെയാണ്. കുറ്റം തങ്ങളുടേതാണെന്ന് ദേശീയ പാത അതോറിറ്റി പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എന്തുകൊണ്ട് ടിപി വധക്കേസ് പ്രതികള്‍ക്ക് മാത്രം നിരന്തരം പരോള്‍ ലഭിക്കുന്നു? ചോദ്യവുമായി ഹൈക്കോടതി, ജ്യോതി ബാബുവിന്‍റെ പരോള്‍ അപേക്ഷ തള്ളി
കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷൻ വായ്പാ തട്ടിപ്പ്; മുൻ എംഎൽഎ പിവി അൻവര്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല