
തിരുവനന്തപുരം: മെഡിക്കൽ കോളേജിനു മുമ്പിൽ പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. അമ്പതിലധികം പേർക്കെതിരെയാണ് മെഡിക്കൽ കോളേജ് പോലീസ് കേസ് എടുത്തത്.
ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രോഗിയെ പുഴുവരിച്ചെന്ന പരാതിയിൽ നടപടിയെടുത്തതിനെതിരെയാണ് ഡോക്ടർമാർ ഇന്ന് രണ്ട് മണിക്കൂർ പ്രതിഷേധിച്ചത് . ഒപികളുടെ പ്രവർത്തനത്തെ ഡോക്ടർമാരുടെ സമരം സാരമായി ബാധിച്ചില്ല. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രോഗിയെ പുഴുവരിച്ചെന്ന പരാതിയിൽ ആരോഗ്യവകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചതിനെതിരെയാണ് ഡോക്ടർമാരുടെ പ്രതിഷേധം. നഴ്സുമാരും കരിദിനം ആചരിക്കുകയാണ്.
കെജിഎംസിടിഎ യൂണിറ്റ് പ്രസിഡന്റ് ഇന്ന് 48 മണിക്കൂർ നീളുന്ന സത്യഗ്രഹം തുടങ്ങും. റിലേ സത്യഗ്രഹം തീരും മുമ്പ് സസ്പെൻഷൻ നടപടി പിൻവലിച്ചില്ലെങ്കിൽ കൊവിഡ് ഇതര ഡ്യൂട്ടി ബഹിഷ്കരിച്ച് പണിമുടക്കിലേക്ക് പോകുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. നടപടി പിൻവലിച്ചില്ലെങ്കിൽ പണിമുടക്കിലേക്ക് പോകുമെന്ന് നഴ്സുമാരും പറയുന്നു. അതേസമയം, അന്വേഷണത്തിൽ നടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam