ദളിത്-ഈഴവ-മുസ്ലീം വോട്ടുകളിൽ വൻ ട്വിസ്റ്റ് ; കാറ്റ് ആര്‍ക്ക് അനുകൂലം? ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സർവെ ഫലം

Published : Jul 04, 2020, 07:48 PM ISTUpdated : Jul 04, 2020, 09:13 PM IST
ദളിത്-ഈഴവ-മുസ്ലീം വോട്ടുകളിൽ വൻ ട്വിസ്റ്റ് ; കാറ്റ് ആര്‍ക്ക് അനുകൂലം? ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സർവെ ഫലം

Synopsis

മുസ്ലീം വോട്ടിലും ഇടത് അനുകൂല ചേരി ഉരുത്തിരിയാനിയുണ്ടെന്നാണ് സര്‍വെ നൽകുന്ന സൂചന. 49 ശതമാനം പേര്‍ വരുന്ന തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് ഒപ്പം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഏതായാലും സാമുദായിക ധ്രുവീകരണത്തിലും നിലപാടുകളുടെ അടിയൊഴുക്കുകളിലും ഫലം മാറി മറിയുന്ന പതിവിൽ നിന്ന് കേരളം മാറി ചിന്തിക്കാനിടയില്ലെന്നാണ്  ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ ഫലം വിലയിരുത്തുന്നത്. ദളിത് ഈഴവ മുസ്ലീം വോട്ടുകളിൽ വലിയ നിലപാട് മാറ്റം തന്നെ ഉണ്ടാകാനിടയുണ്ടെന്നാണ് സര്‍വെ നൽകുന്ന സൂചന. 

ദളിത് വോട്ടുകളിൽ 37 ശതമാനം ഇടത് മുന്നണിക്കൊപ്പമാകുമെന്നാണ് സര്‍വെ പറയുന്നത്. യുഡിഎഫിനൊപ്പം 25 ശതമാനവും എൻഡിഎക്കൊപ്പം 22 ശതമാനവും മറ്റുള്ളവരെ പിന്തുണക്കുന്ന 16 ശതമാനവും ഉണ്ടാകുമെന്നാണ് കണക്ക് 

ഈഴവ വോട്ടുകളിലേക്ക് വന്നാൽ 47 ശതമാനം പേരാണ് ഇടത് മുന്നണിയെ പിന്തുണക്കുന്നത്. 23 ശതമാനം പേര്‍ യുഡിഎഫിനൊപ്പം 24 ശതമാനം പേര്‍ എൻഡിഎക്ക് പിന്തുണ മറ്റുള്ളവരെ പിന്തുണക്കാൻ സാധ്യതയുള്ളത് 6 ശതമാനം ആളുകൾ 

മുസ്ലീം വോട്ടിലും ഇടത് അനുകൂല ചേരി ഉരുത്തിരിയാനിയുണ്ടെന്നാണ് സര്‍വെ നൽകുന്ന സൂചന. 49 ശതമാനം പേര്‍ വരുന്ന തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് ഒപ്പമായിക്കും. 31 ശതമാനം പേര്‍ മാത്രമെ യുഡിഎഫിന് ഒപ്പമുണ്ടാകാനിടയുള്ളു. എൻഡിഎക്ക് പിന്തുണയില്ലെന്ന് സര്‍വെ പറയുമ്പോൾ മറ്റുള്ളവരെ പിന്തുണക്കുന്ന 20 ശതമാനം പേരുണ്ടെന്നാണ് കണക്ക് 

ജൂൺ 18 മുതൽ 29 വരെയാണ് സര്‍വെ നടത്തിയത്. 50 മണ്ഡലങ്ങളിൽ നിന്നായി 10409 വോട്ടര്‍മാരാണ് സര്‍വെയിൽ പങ്കെടുത്തത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വർഷത്തിൽ ആകെ നൽകേണ്ടത് 687 രൂപ, 5 ലക്ഷത്തിന്റെ കവറേജ്, കൂടുതല്‍ ആശുപത്രികളുടെ സേവനം; മെഡിസെപ് രണ്ടാം ഘട്ടം നാളെ മുതൽ പ്രാബല്യത്തിൽ
സഹോദരനെ വീട്ടില്‍ കയറി ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാക്കളെ കാറിടിച്ച് തെറിപ്പിച്ചു, പ്രതികൾക്കായി തെരച്ചിൽ