സിൽവർ ലൈനിനെ അന്ധമായി പിന്തുണക്കില്ല; സാമ്പത്തിക ബാധ്യത കുറഞ്ഞ ബദൽ സാധ്യതകൾ തേടണം-കത്തോലിക്ക സഭ

Web Desk   | Asianet News
Published : Mar 30, 2022, 08:20 AM IST
സിൽവർ ലൈനിനെ അന്ധമായി പിന്തുണക്കില്ല; സാമ്പത്തിക ബാധ്യത കുറഞ്ഞ ബദൽ സാധ്യതകൾ തേടണം-കത്തോലിക്ക സഭ

Synopsis

നിലവിലുള്ള റെയിൽവേ പാതയും റെയിൽവേ ഭൂമിയും പരമാവധി ഉപയോ​ഗിച്ച് കൊണ്ട് പദ്ധതി ചെലവ് പരമാവധി കുറച്ച് ഹൈസ്പീഡ് ട്രെയിൻ സർവീസുകൾ ഉൾപ്പെടെയുള്ള ബദൽ ​ഗതാ​ഗത സാധ്യതകളെ കുറിച്ച് പഠിക്കാനും നടപ്പിലാക്കാനും ശ്രമിക്കണമെന്നും ദീപിക ദിന പത്രത്തിലെ ഡോ മൈക്കിൾ പുളിക്കലിന്റെ ലേഖനം പറയുന്നു

കൊച്ചി: സിൽവർ ലൈൻ പദ്ധതിയെ അന്ധമായി പിന്തുണക്കാനില്ലെന്ന് കത്തോലിക്ക സഭ. ജനങ്ങളുടെ ആശങ്ക അകറ്റണം. പദ്ധതിയുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും ഉത്തരമില്ലെന്നും ദീപിക ദിന പത്രത്തിൽ ഡോ മൈക്കിൾ പുളിക്കലിന്റെ ലേഖനം പറയുന്നു. സാമ്പത്തികവും സാമൂഹികവുമായ ഒരുപാട് ചോദ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലുണ്ട്.   ഇത് ദുരീകരിക്കാനും ആശങ്ക അകറ്റാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. പൊലീസിനെ രം​ഗത്തിറക്കി ബലം പ്രപയോ​ഗിച്ച് സ്വകാര്യ ഭൂമികളിലൂടെ നടത്തുന്ന സർവേകളും കല്ല് സ്ഥാപിക്കലുമൊക്കെ ഈ നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ കടപ്പെട്ടിരിക്കുന്ന സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടാകുന്നത് ആശങ്കാ ജനകമാണെന്നും ലേഖനം പറയുന്നു. 

പാരിസ്ഥിതിക പഠനങ്ങൾ ഉൾപ്പെടെയുളള പല നനടപടി ക്രമങ്ങളും ഇനിയും പൂർത്തിയാവുകയും ഇത്തരം വിഷയങ്ങളിൽ തൃപ്തികരമായ വിശജദീകരണം കേരള സമൂഹത്തിന് ലഭിക്കുകയും വേണം. സാധാരണ ജനങ്ങളിലുണ്ടാകുന്ന ഭീതി ​ഗൗരവമായി എടുത്തേ മതിയാകൂ. സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ കുടിയിറക്കപ്പെടുന്ന ആയിരത്തിലധികം കുടുംബങ്ങൾ കേരളത്തിലുണ്ട്. അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് പകരം ബലപ്രയോ​ഗം നടത്തി അടിച്ചമർത്തുന്ന രീതി അം​ഗീകരിക്കാനാകില്ല. അത് ആശ്വാസ്യവുമല്ല. 

സാമ്പത്തികമായി വലിയൊരു തകർച്ചയിലേക്ക് സംസ്ഥാനം നീങ്ങുന്നുവെന്ന മുന്നറിയിപ്പ് സി എ ജിയും നിരവധി സാമ്പത്തിക വിദ​ഗ്ധരും നൽകിയിട്ടുണ്ട് . ഈ സാഹചര്യത്തിൽ അടിസ്ഥാന ആവശ്യങ്ങൾ പോലും മാറ്റിവച്ച് ഭീമമായ തുക വായ്പ എടുത്ത് കെ റെയിൽ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിലുള്ള റെയിൽവേ പാതയും റെയിൽവേ ഭൂമിയും പരമാവധി ഉപയോ​ഗിച്ച് കൊണ്ട് പദ്ധതി ചെലവ് പരമാവധി കുറച്ച് ഹൈസ്പീഡ് ട്രെയിൻ സർവീസുകൾ ഉൾപ്പെടെയുള്ള ബദൽ ​ഗതാ​ഗത സാധ്യതകളെ കുറിച്ച് പഠിക്കാനും നടപ്പിലാക്കാനും ശ്രമിക്കണമെന്നും ദീപിക ദിന പത്രത്തിലെ ഡോ മൈക്കിൾ പുളിക്കലിന്റെ ലേഖനം പറയുന്നു.

ഇതിനിടെ സിൽവരർലൈൻ പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന ആവശ്യവുമായി കെ സി ബി സി രം​ഗത്തുവന്നു. സ‍ർക്കാർ സംശയ നിവാരണം വരുത്തണം. ജനങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിച്ച് സർക്കാ‍ർ ഉചിതമായ തീരുമാനം എടുക്കണം. ഇപ്പോഴത്തെ ചോദ്യങ്ങളും വി‍മർശനങ്ങളും പൂ‍ർണമായി അവർഗണിക്കാൻ കഴിയില്ല. പതിനായിരക്കണക്കിന് കുടുംബങ്ങൾ അരക്ഷിതാവസ്ഥയിൽ ആയിരിക്കുന്നുസർക്കാർ‍ വിമർശനങ്ങളെ ഗൗരവമായി തന്നെ ഉൾക്കൊളളണം.മൂലമ്പളളി പോലുളള മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കകൾ അവഗണിക്കാനാകില്ലെന്നും കെ സി ബി സി പറഞ്ഞു. 

കെ സി ബി സിയുടെ പ്രസ്താവന ഇങ്ങനെ...
കേരളത്തിന്റെ വികസനപദ്ധതികള്‍ക്ക് ജനങ്ങള്‍ എതിരല്ല. എന്നാല്‍ ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും അതിനായി ബലപ്രയോഗങ്ങള്‍ നടത്തുന്നതും ജനാധിപത്യ വിരുദ്ധമാണ്.അതിനെതിരായ ശബ്ദങ്ങളെ രാഷ്ട്രീയമായും, പോലീസിനെ ഉപയോഗിച്ചുമല്ല നേരിടേണ്ടത്, മറിച്ച് ജനാധിപത്യ മര്യാദയോടെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കണം

പദ്ധതിയുടെ പൂര്‍ണ്ണ ചിത്രം വെളിപ്പെടുന്നതുവരെ ഇപ്പോഴുള്ള നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കണം.ഭരണകക്ഷി നേതാക്കളും അനുഭാവികളും ഉള്‍പ്പെടെയുള്ളവര്‍പ്പോലും ഇതിനകം പ്രതിഷേധം പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍, ആശങ്കകള്‍ക്കും എതിര്‍പ്പുകള്‍ക്കും രാഷ്ട്രീയമാനം നല്‍കി അവഗണിക്കാനുള്ള ശ്രമങ്ങള്‍ ഖേദകരമാണ്. കെ റെയിലിനെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങളെ കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി ജനപക്ഷത്ത് നിന്ന് പരിഗണിക്കാനും അവയെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനും സര്‍ക്കാര്‍ തയ്യാറാകണം.

ഇപ്പോഴുള്ള സര്‍വേ രീതിക്ക് പകരം മറ്റു രീതികള്‍ അവലംബിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.സാമൂഹിക ആഘാതപഠനത്തെ ആരും എതിര്‍ക്കുന്നില്ല. മറിച്ച് ഇതിനുമുമ്പെങ്ങും കണ്ടിട്ടില്ലാത്ത ജനദ്രോഹപരമായ പഠന രീതിയെയാണ് എതിര്‍ക്കുന്നത്. പൊതുജനത്തിന്റെ സംശയങ്ങള്‍ ദുരീകരിച്ചും ആശങ്കകള്‍ അകറ്റിക്കൊണ്ടും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം.-കേരളാ കത്തോലിക്കാ മെത്രാൻ സമിതി


 

PREV
click me!

Recommended Stories

'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി
നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്, തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും