
കൊച്ചി: യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുളള പളളിത്തർക്കത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ കൊണ്ടുവന്ന സെമിത്തേരി ഓർഡിനൻസ് ചോദ്യം ചെയ്തുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാക്കോബായ വിഭാഗത്തെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗമാണ് ഹർജി നൽകിയത്. നിയമം ഏകപക്ഷീയവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് പ്രധാന ആരോപണം. എന്നാൽ ഇടവകാംഗങ്ങളുടെ മൃതദേഹം സ്വന്തം പള്ളി സെമിത്തേരിയിൽ മാന്യമായി സംസ്കരിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനാണ് നിയമം കൊണ്ടുവന്നതെന്നാണ് സർക്കാർ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam