ചാവക്കാട് സ്റ്റേഷനിലെ മർദനം; അനസ് മദ്യപിച്ചിരുന്നുവെന്ന് പൊലീസ്; മർദിച്ചില്ലെന്നും ജാമ്യത്തിൽ വിട്ടെന്നും വിശദീകരണം

Published : Jan 12, 2026, 10:02 AM IST
police custody torture

Synopsis

ചാവക്കാട് പൊലീസ് സ്റ്റേഷനിൽ വെച്ച് 18 കാരനെ മർദിച്ചെന്ന പരാതിയിൽ പുതിയ വെളിപ്പെടുത്തൽ. യുവാവിനെ കസ്റ്റഡിയിലെടുത്തത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണെന്നും, ഓടുന്നതിനിടെ വീണാണ് പരിക്കേറ്റതെന്നും പൊലീസ് മെഡിക്കൽ രേഖകൾ സഹിതം വിശദീകരിക്കുന്നു

തൃശൂർ: ചാവക്കാട് 18 കാരനെ പൊലീസ് സ്റ്റേഷനിൽ മർദിച്ചെന്ന പരാതി തെറ്റെന്ന് പൊലീസ്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് മലപ്പുറം പാലപെട്ടി സ്വദേശി അനസിനെ കസ്റ്റഡിയിലെടുത്തതെന്നും പിന്നീട് ജാമ്യത്തിൽ വിട്ടുവെന്നും പൊലീസ് പറയുന്നു. അനസ് മദ്യപിച്ചിരുന്നു എന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളും പൊലീസ് പുറത്തുവിട്ടു. പൊലീസിനെ കണ്ട് ഓടിയപ്പോൾ വീണാണ് അനസിന് പരിക്കേറ്റതെന്നും പൊലീസ് ആരോപിച്ചു.

ഇന്നലെ പുലർച്ചെയാണ് സംഭവം നടന്നത്. എടക്കഴിയൂർ നേർച്ച കാണാൻ എത്തിയതായിരുന്നു അനസ്. നേര്‍ച്ചക്കിടെ ഇരുവിഭാഗം ആളുകൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് ലാത്തിവീശിയതോടെ ആളുകള്‍ ചിതറിയോടി. ഇതിനിടയിൽ കയ്യിൽ കിട്ടിയ തന്നെയും മറ്റൊരാളേയും പൊലീസ് ചാവക്കാട് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് ക്രൂരമായി മര്‍ദിച്ചെന്നുമാണ് അനസ് പറയുന്നത്. സ്റ്റേഷനിൽ വെച്ച് കൈയ്ക്കും കാലിനും കഴുത്തിനും അടിച്ചു. മർദ്ദിച്ച കാര്യം പുറത്ത് പറയരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അനസ് ആരോപിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഷേർളിയെ കൊന്ന ശേഷം ജോബ് ആത്മഹത്യ ചെയ്തു, ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ്; കോട്ടയത്തെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്