'ഈ പിന്തുണയിൽ രാഷ്ട്രീയമില്ല'; സമരം ചെയ്യുന്ന ആശമാർക്ക് ഭക്ഷണപ്പൊതിയുമായി രമേശ് ചെന്നിത്തലയുടെ മകനും രം​ഗത്ത്

Published : Feb 27, 2025, 10:20 AM ISTUpdated : Feb 27, 2025, 10:39 AM IST
'ഈ പിന്തുണയിൽ രാഷ്ട്രീയമില്ല'; സമരം ചെയ്യുന്ന ആശമാർക്ക് ഭക്ഷണപ്പൊതിയുമായി രമേശ് ചെന്നിത്തലയുടെ മകനും രം​ഗത്ത്

Synopsis

ഒരു ഡോക്ടർ എന്ന നിലയ്ക്ക് ആശാവർക്കർമാർ കേരളത്തിൻറെ ആരോഗ്യരംഗത്ത് നൽകുന്ന സംഭാവനകൾ സാകൂതം വീക്ഷിക്കുന്ന ഒരാളാണ് താനെന്ന്  ഡോ: രോഹിത് ചെന്നിത്തല

തിരുവനന്തപുരം:സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന ആശാവർക്കറന്മാർക്ക് ഭക്ഷണപ്പൊതിയുമായി  ശ്രേഷ്ട പബ്ലിക്കേഷന്‍റെ  എം.ഡിയും രമേശ് ചെന്നിത്തലയുടെ മകനുമായ ഡോ: രോഹിത് ചെന്നിത്തല എത്തി.അത്താഴ ഭക്ഷണമാണ് ആശാ വർക്കർമാർക്ക് വിതരണം ചെയ്തത്.  

താന്‍റെ  ഓഫീസിന് തൊട്ട് മുന്നിലാണ്   സമരം നടക്കുന്നത്-ഒരു ഡോക്ടർ എന്ന നിലയ്ക്ക് ആശാവർക്കർമാർ കേരളത്തിന്‍റെ  ആരോഗ്യരംഗത്ത് നൽകുന്ന സംഭാവനകൾ സാകൂതം വീക്ഷിക്കുന്ന ഒരാളാണ് താനെന്ന് രോഹിത് പറഞ്ഞു.വളരെ നിസ്സാര ശമ്പളത്തിന് പണിയെടുക്കുകയും ഉത്തരവാദിത്വങ്ങളെ ഒന്നടങ്കം നിറവേറ്റുകയും അതിനേക്കാളുപരി കോവിഡ് കാലത്ത് കേരളത്തെ കോട്ടകെട്ടി കാക്കുകയും ചെയ്ത ആശാവർക്കർമാർ എന്നും അത്ഭുതമായിരുന്നു.അവരുടെ നിസ്തുലമായ സംഭാവനകൾ എന്നും അത്ഭുതപ്പെടുത്തുകയും അതിശയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള അവരുടെ സമരത്തെ സമ്പൂർണ്ണമായി പിന്തുണയ്ക്കുന്നു.


കേരളത്തിൽ തൊഴിലുറപ്പ് തൊഴിലാളികളേക്കാൾ കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന ആശാവർക്കർമാർ സമൂഹത്തിന് നൽകുന്ന സംഭാവനകൾ പരിഗണിച്ച് അവരുടെ ആവശ്യങ്ങൾ ഉദാരമായി പരിഗണിക്കുകയും അവരുടെ പ്രതിസന്ധികൾക്ക് സർക്കാർ പരിഹാരം കാണുകയും വേണം എന്ന ഉറച്ച അഭിപ്രായമാണ് തനിക്കുള്ളതെന്നും ഡോ: രോഹിത് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികള്‍ മരിച്ച സംഭവം; മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ, 'കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച'
'സിപിഎം പിബിയുടെ തലപ്പത്ത് നരേന്ദ്ര മോദിയോ? സഖാവിനെയും സംഘിയേയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ'; സജി ചെറിയാനെ പിണറായി തിരുത്താത്തതിലും ഷാഫിയുടെ ചോദ്യം