'ടൗൺഷിപ്പിലെ വീട്ടിൽ താമസിക്കണമെന്ന ഉമ്മയുടെ ആഗ്രഹം സാധ്യമായില്ല, നിർമ്മാണം വൈകുന്നതിൽ ആശങ്ക', വേദന പങ്കുവെച്ച് ചൂരല്‍മലയിലെ നൗഷാദ്

Published : Mar 30, 2026, 09:38 AM IST
chooralmala disaster victim sad over delayed township construction

Synopsis

ടൗൺഷിപ്പിന്‍റെ നിർമ്മാണം വൈകുന്നതിൽ വേദന പങ്കുവെച്ച് ദുരന്തബാധിതൻ. ടൗൺഷിപ്പിലെ വീട്ടിൽ താമസിക്കണമെന്ന ഉമ്മയുടെ ആഗ്രഹം സാധ്യമായില്ലെന്നും ആശങ്കയുണ്ടെന്നും പ്രതികരണം

വയനാട്: ടൗൺഷിപ്പിന്‍റെ നിർമ്മാണം വൈകുന്നതിൽ വേദന പങ്കുവെച്ച് ദുരന്തബാധിതൻ. ടൗൺഷിപ്പിലെ വീട്ടിൽ താമസിക്കണമെന്ന ഉമ്മയുടെ ആഗ്രഹം സാധ്യമായില്ലെന്നും വാടക വീട്ടിൽ താമസിക്കവെ, രണ്ട് ദിവസം മുമ്പാണ് ഉമ്മ മരിച്ചത്, നിർമ്മാണം വൈകുന്നതിൽ ആശങ്കയുണ്ടെന്നും ചൂരൽമല സ്വദേശി നൗഷാദ് പ്രതികരിച്ചു. ടൗൺഷിപ്പ് നിർമ്മാണത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ദുരന്ത ബാധിതർക്ക് താമസിക്കാൻ സാധിച്ചിട്ടില്ല. നിര്‍മ്മാണം പൂർത്തിയാകാത്തതാണ് കാരണം. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. സർക്കാർ വലിയ ആഘോഷത്തോടെ നടത്തിയ പരിപാടി ആയിരുന്നു അത്. വളരെ വേഗത്തിൽ പണി കഴിക്കും ആദ്യ ഘട്ടത്തിൽ തന്നെ 178 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയും. ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്.

എന്നാൽ കൈമാറിയ വീടുകളുടെ പണികൾ പോലും പൂർത്തികരിച്ചിട്ടില്ല. പണി എപ്പോൾ പൂർത്തീകരിക്കും എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയും വരുത്തിയിട്ടില്ല. 2300 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഉദ്ഘാടനത്തിന് ശേഷം തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. നിർമ്മാണ സാധനങ്ങൾ കിട്ടാതെ ഉപകരാർ എടുത്ത കമ്പനികളും ഇപ്പോൾ പ്രതിസന്ധിയിലാണ്. അതേസമയം ഉദ്ഘാടനം നടത്തുന്ന സമയത്ത് തന്നെ നിരവധി പ്രവർത്തികൾ ഇനിയും ബാക്കിയുണ്ടെന്നും ഉടൻ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു. മഴക്കാലം എത്തിയാൽ നിർമ്മാണം ഇനിയും വൈകുമെന്നതും പ്രതിസന്ധിയുണ്ടാക്കുന്നതാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്ഡിപിഐ പിന്തുണ; നിലപാട് വ്യക്തമാക്കി വി ശിവന്‍കുട്ടി, 'ഒരു വിഭാഗത്തിന്‍റെയും വേട്ട് വേണ്ടെന്ന് പറയാനാകില്ല'
എന്നാൽ ഇനി ഇതിൽ സംവാദം ആയാലോ? സതീശനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി; എൽഡിഎഫ് റിപ്പോർട്ട് കാര്‍ഡ് പങ്കുവെച്ച് പ്രതിപക്ഷ നേതാവിന് മറുപടി