വോട്ടുകച്ചവടം നടത്തിയെന്ന് ആരോപണം; സി കെ ജാനുവിനെ ആറ് മാസത്തേക്ക് സസ്പെന്‍റ് ചെയ്തെന്ന് ജെആർപി

Published : May 27, 2021, 10:03 PM ISTUpdated : May 27, 2021, 11:20 PM IST
വോട്ടുകച്ചവടം നടത്തിയെന്ന് ആരോപണം; സി കെ ജാനുവിനെ ആറ് മാസത്തേക്ക് സസ്പെന്‍റ് ചെയ്തെന്ന് ജെആർപി

Synopsis

ബത്തേരി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് വോട്ടുകച്ചവടം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. എന്നാല്‍, വോട്ടുകച്ചവടം നടത്തിയെന്ന പാര്‍ട്ടി നേതാക്കളുടെ ആരോപണം ജാനു നിഷേധിച്ചു.   

വയനാട്: ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷ സി കെ ജാനുവിനെ പാര്‍ട്ടിയില്‍ നിന്നും ആറ് മാസത്തേക്ക് സസ്പെന്‍റ് ചെയ്തതായി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ. ബത്തേരി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് വോട്ടുകച്ചവടം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. എന്നാല്‍, വോട്ടുകച്ചവടം നടത്തിയെന്ന പാര്‍ട്ടി നേതാക്കളുടെ ആരോപണം ജാനു നിഷേധിച്ചു. 

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് നടപടി നേരിട്ടവരാണ് നിലവില്‍ തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്നും ഇത് പാര്‍ട്ടി ചട്ടങ്ങള്‍ക്കെതിരാണെന്നും ജാനു പറഞ്ഞു. എന്‍ഡിഎക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയതിനെക്കാള്‍ പതിനാലായിരത്തിലധികം വോട്ടുകളാണ് ഇത്തവണ ബത്തേരിയില്‍ കുറഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഉമര്‍ ഫൈസി മുക്കം എടുക്കാത്ത നാണയമാണെന്ന് മായിന്‍ ഹാജി'; രൂക്ഷ വിമര്‍ശനവുമായി സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍
അഡ്വ. ബിഎൻ ഹസ്കർ സിപിഎം വിട്ടു; പാർട്ടിയുമായുള്ള 36 വർഷത്തെ ബന്ധം അവസാനിപ്പിച്ചു, ഇനി ആർഎസ്പിയിൽ