അഴിമതി തടയാൻ പുതിയ സംവിധാനം, പുത്തൻ പ്രഖ്യാപനവുമായി പിണറായി

Published : Jan 01, 2021, 06:29 PM ISTUpdated : Jan 01, 2021, 08:31 PM IST
അഴിമതി തടയാൻ പുതിയ സംവിധാനം, പുത്തൻ പ്രഖ്യാപനവുമായി പിണറായി

Synopsis

വിവരം തരുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. സർക്കാർ വി‍ജ്ഞാപനം ചെയ്യുന്ന അതോറിറ്റിക്ക് മുന്നിൽ സോഫ്റ്റ്‍വെയർ വഴി പരാതി നൽകാം. വിവരം നൽകുന്നവർ ഒരു സർക്കാരോഫീസിലും കയറേണ്ടി വരില്ല. 

തിരുവനന്തപുരം: അഴിമതിയെക്കുറിച്ച് വിവരം നൽകുന്നവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാൻ അഴിമതിമുക്ത കേരളം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുരംഗത്തുണ്ടാകുന്ന അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാൻ പല രീതികളും പരീക്ഷിച്ചതാണ്. അഴിമതിയെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് പരാതിപ്പെട്ടാലുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാനാണ് അഴിമതിമുക്ത കേരളം നടപ്പാക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ ഈ പദ്ധതി തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

വിവരം തരുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. സർക്കാർ വി‍ജ്ഞാപനം ചെയ്യുന്ന അതോറിറ്റിക്ക് മുന്നിൽ സോഫ്റ്റ്‍വെയർ വഴി പരാതി നൽകാം. വിവരം നൽകുന്നവർ ഒരു സർക്കാരോഫീസിലും കയറേണ്ടി വരില്ല. 

പരാതിയുടെ നിജസ്ഥിതി മനസ്സിലാക്കി ഈ അതോറിറ്റി അതാത് വകുപ്പുകൾക്ക് കൈമാറും. വിജിലൻസസ് അടക്കമുള്ള സംവിധാനങ്ങൾക്ക് ആവശ്യമെങ്കിൽ പരാതി നൽകും. രണ്ട് ഉദ്യോഗസ്ഥർ കണ്ട ശേഷമാണ് ഈ പരാതി സംവിധാനത്തിലേക്ക് കൈമാറുക. കഴമ്പില്ലാത്ത പരാതികൾ ഇത് വഴി ഫിൽട്ടർ ചെയ്യാനാകും. നാഴികക്കല്ലാകുന്ന പരിപാടിയാണിതെന്നും  മുഖ്യമന്ത്രി  കൂട്ടിച്ചേർത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണം, ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം'; സുപ്രീം കോടതി
പരാതിയുമായെത്തിയ യുവതിക്ക് അർധരാത്രി മെസേജ്, സിവിൽ പൊലീസ് ഓഫീസർക്കെതിരെ അന്വേഷണം