'മുന്നറിയിപ്പുകളും ഡാറ്റാ വിശകലനങ്ങൾക്കും അപ്പുറം പ്രകൃതി ദുരന്തങ്ങൾ മറികടക്കാൻ ഫലപ്രദമായ നിർദ്ദേശങ്ങൾ ഉയരണം'

Published : Aug 01, 2022, 11:35 AM IST
'മുന്നറിയിപ്പുകളും ഡാറ്റാ വിശകലനങ്ങൾക്കും അപ്പുറം പ്രകൃതി ദുരന്തങ്ങൾ മറികടക്കാൻ ഫലപ്രദമായ  നിർദ്ദേശങ്ങൾ ഉയരണം'

Synopsis

 കാലവർഷക്കെടുതി വ്യാപകമായ സാഹചര്യത്തിൽ റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ സെൽ തുടങ്ങി

തിരുവനന്തപുരം:പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണം ആഗോള കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങളാണെന്ന് വിലയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി.മുന്നറിയിപ്പുകളും ഡാറ്റാ വിശകലനങ്ങൾക്കും അപ്പുറം പ്രകൃതി ദുരന്തങ്ങൾ മറികടക്കാൻ ഫലപ്രദമായ  നിർദ്ദേശങ്ങൾ ഉയരണം. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .സംസ്ഥാനത്ത് കാലവർഷക്കെടുതി വ്യാപകമായ സാഹചര്യത്തിൽ റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചൂ. ബന്ധപ്പെടേണ്ട നമ്പർ  8078548538 .

'നാളെവരെ അതിതീവ്ര മഴ, മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണം': മന്ത്രി കെ രാജന്‍

 

സംസ്ഥാനത്ത് നാളെ വരെ അതിതീവ്രമഴയെന്ന് മന്ത്രി കെ രാജന്‍. നാളെ വൈകിട്ട് വരെ തെക്കന്‍, മധ്യ കേരളത്തില്‍ അതിതീവ്ര മഴ പെയ്തേക്കും. വെള്ളിയാഴ്ച്ചക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത കുറവാണ്. തീരദേശമേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. 

തീവ്രമഴയ്ക്കുള്ള സാധ്യത, മുന്നറിയിപ്പ് 

സംസ്ഥാനത്ത് ഇന്നുമുതൽ തീവ്രമഴയ്ക്കുള്ള സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ഇത് പ്രകാരം ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാകും ഇന്ന് മഴ കനക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അല‍ർട്ടാണ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. വയനാടും കാസർകോടും മാത്രമാണ് ഇന്ന് അലർട്ടില്ലാത്തത്. 

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൊല്ലത്തെയും പത്തനംതിട്ടയിലെയും ചില സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കൊല്ലം അഞ്ചൽ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മഴയിൽ കുളത്തുപ്പുഴയിലെ ചില പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്നാണ് ജില്ലാ കളക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. 

പത്തനംതിട്ടയിലെ ചിറ്റാറിലും സീതത്തോട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നല്‍കി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോന്നി  താലൂക്കിലെ  ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടക്കുന്ന മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (2022 ഓഗസ്റ്റ് 1) അവധി നൽകി ജില്ലാ കളക്ടർ ഉത്തരവിട്ടു. 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം