
തിരുവനന്തപുരം: മറുനാടുകളിൽ നിന്നും കേരളത്തിൽ എത്തുന്നവർക്കുള്ള ക്വാറൻ്റൈൻ സംവിധാനം ശക്തമാക്കാൻ ജില്ല കലക്ടർമാർക്ക് നിർദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിദിന അവലോകയോഗത്തിലാണ് ഇതു സംബന്ധിച്ച നിർദേശം കളക്ടർമാർക്ക് നൽകിയത്.
തദ്ദേശ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം കലക്ടർമാർ ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ നിശ്ചയിക്കാനെന്ന് യോഗം നിർദേശിച്ചു. മുറികളുടെ എണ്ണം ആവശ്യമായി വരുന്ന മറ്റു സൗകര്യങ്ങളും എന്തൊക്കെയാണ് കളക്ടമാർ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ അറിയിക്കണം. മുറികളുടെ എണ്ണം അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വേണം.
ക്വാറന്‍റൈൻ കേന്ദ്രങ്ങളില്‍ എത്തിയ ചിലർക്ക് മുറികള്‍ ലഭിച്ചില്ലെന്ന പരാതി ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ ജില്ലാ കളക്ടർമാർക്ക് വീണ്ടും നിർദേശം നൽകിയിരിക്കുന്നത്. റവന്യൂ സെക്രട്ടറി വേണുവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam