
ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതി പിൻവലിക്കില്ലെന്ന് പരാതിക്കാരി. മന്ത്രി പരസ്യമായി മാപ്പ് പറയാതെ പിൻവലിക്കില്ല. ജീവന് ഭീഷണിയുണ്ട്. ജീവിക്കാൻ അനുവദിക്കണം. അതുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ വരുന്നത്. കേസ് എടുക്കാൻ തയാറായില്ലെങ്കിൽ കോടതിയിൽ പോകും. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന തന്റെ ഭർത്താവിനെ പുറത്താക്കിയത് ജാതീയമായ വേർതിരിവ് പറഞ്ഞാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam