
കണ്ണൂർ: സ്ഥിര നിക്ഷേപം തിരികെ നൽകിയില്ലെന്ന അധ്യാപികയുടെ പരാതിയിൽ വിശദീകരണവുമായി സിപിഎം ഭരിക്കുന്ന ഇരിട്ടിയിലെ വനിതാ സഹകരണ സംഘം. 20 ലക്ഷം നൽകാൻ കഴിയാത്തത് ഒരുമിച്ച് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടതിനാലെന്ന് സഹകരണ സംഘത്തിന്റെ വിശദീകരണത്തിൽ പറയുന്നു. നിക്ഷേപത്തുക പൂർണമായി വായ്പയായി നൽകിയിരിക്കുകയാണ്. ഘട്ടം ഘട്ടമായി തുക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും ഇവർ വെളിപ്പെടുത്തുന്നു. ഒരു വിഹിതം വീട്ടിലെത്തിച്ച് നൽകാൻ ശ്രമിച്ചിരുന്നെന്നും വിശദീകരണത്തിലുണ്ട്. അതേ സമയം തെരഞ്ഞെടുപ്പ് കാലത്ത് പരാതിയുമായി വന്നത് ദുരുദ്ദേശപരമെന്നും സംഘം ആരോപണമുന്നയിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam