എൻഎം വിജയൻ്റെ ആത്മഹത്യയിൽ കുടുംബത്തെ പൂർണ്ണമായി കൈവിട്ട് കോൺഗ്രസ്; ബാധ്യത ഏറ്റെടുക്കില്ലെന്ന് പ്രതികരണം

Published : Jan 08, 2025, 07:51 AM ISTUpdated : Jan 08, 2025, 07:54 AM IST
എൻഎം വിജയൻ്റെ ആത്മഹത്യയിൽ കുടുംബത്തെ പൂർണ്ണമായി കൈവിട്ട് കോൺഗ്രസ്; ബാധ്യത ഏറ്റെടുക്കില്ലെന്ന് പ്രതികരണം

Synopsis

ഇടപാട് ‍താൻ പറഞ്ഞിട്ട് നടത്തിയിട്ടില്ല. വ്യക്തിപരമായി ഞാനും വിജയനും തമ്മിൽ നല്ല ബന്ധമാണ്. കഴിഞ്ഞ 19ന് നടന്ന ഡിസിസി ജനറൽ ബോഡിയിൽ വിജയൻ പങ്കെടുത്തിരുന്നു. 

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയിൽ കുടുംബത്തെ പൂർണ്ണമായി കൈവിട്ട് കോൺഗ്രസ്. വിജയന്റെ ആത്മഹത്യാ കുറിപ്പിൽ പേരെടുത്തു പറയുന്ന എൻഡി അപ്പച്ചൻ എല്ലാ ആരോപണവും നിഷേധിച്ച് രം​ഗത്തെത്തി. ഒറ്റ പൈസ താൻ പറഞ്ഞിട്ട് വിജയൻ വാങ്ങിയിട്ടില്ലെന്ന് അപ്പച്ചൻ പറഞ്ഞു. 

ഇടപാട് ‍താൻ പറഞ്ഞിട്ട് നടത്തിയിട്ടില്ല. വ്യക്തിപരമായി ഞാനും വിജയനും തമ്മിൽ നല്ല ബന്ധമാണ്. കഴിഞ്ഞ 19ന് നടന്ന ഡിസിസി ജനറൽ ബോഡിയിൽ വിജയൻ പങ്കെടുത്തിരുന്നു. അങ്ങനെയാണെങ്കിൽ വിജയൻ പറയുമായിരുന്നില്ലേ. മരിക്കാൻ വേണ്ടി പോകുന്നയാൾ മറ്റൊരാൾ കുടുങ്ങട്ടെ എന്ന് കരുതി പേര് എഴുതിവെച്ചതായിരിക്കില്ലേ. വിജയൻ പണം വാങ്ങിച്ചു എന്നത് ശരിയാണ്. ഇടപാടുമായി ബന്ധപ്പെട്ട് വിജയൻ്റെ വസ്തു അറ്റാച്ച് ചെയ്തിട്ടുണ്ട്. വിജയൻ പൈസ അടച്ചിട്ടുണ്ട് എന്നറിഞ്ഞു. മരണത്തിന് ശേഷമാണ് ഇക്കാര്യം അറിഞ്ഞത്. വയനാട്ടിലെ കോൺ​ഗ്രസ് ഏറ്റെടുക്കേണ്ട കാര്യമില്ല. വ്യക്തിപരമായ പണം നൽകേണ്ട കാര്യമില്ലല്ലോ. പണം കടമുണ്ടെന്ന് എനിക്കറിയില്ല. എന്തിനാണ് വാങ്ങിയതെന്ന് നെഞ്ചിൽ കൈ വെച്ച് പറയുകയാണെന്നും എൻഡി അപ്പച്ചൻ പറഞ്ഞു. 

പാർട്ടി നേതാക്കളെ കുറിച്ച് പരാതിയുണ്ടായിരുന്നെങ്കിൽ എൻഎം വിജയൻ, പാർട്ടിയുടെ ആദ്യ അന്വേഷണ കമ്മീഷൻ മുമ്പാകെ ഉന്നയിച്ചേനെ എന്ന് ടിസിദ്ദിഖ് എംഎൽഎയും പ്രതികരിച്ചു. പാർട്ടി കാരണമല്ല ആത്മഹത്യ. വിജയൻ പേര് എഴുതിവെച്ചു എന്ന് കരുതി, ഐസി ബാലകൃഷ്ണനും അപ്പച്ചനും കുറ്റക്കാർ ആകില്ല. വിജയന്റെ ബാധ്യതകൾ കോൺഗ്രസ് ഏറ്റെടുക്കില്ലെന്നും ടി സിദ്ദിഖ് വ്യക്തമാക്കി. എൻഎം വിജയന്‍റേതായി പുറത്ത് വന്ന കത്ത് പഴയതെന്ന് വാദവുമായി ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് കെകെ ഗോപിനാഥനും രംഗത്തുവന്നു. 

അതേസമയം, എൻഎം വിജയൻ്റെ മരണത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ഐസി ബാലകൃഷ്ണനും എൻഡി അപ്പച്ചനും സ്ഥാനങ്ങൾ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ബത്തേരിയിൽ ഇന്ന് സിപിഎം നൈറ്റ് മാർച്ച് നടത്തും. സംഭവത്തിൽ പൊലീസിന്റെയും വിജിലൻസിന്റെയും അന്വേഷണം തുടരുകയാണ്. വിജയൻ്റെ മൊബൈൽ ഫോണും കത്തും ഫോറൻസിക് പരിശോധനയ്ക്ക് നൽകാനായുള്ള നടപടികൾ പൊലീസ് ഇന്ന് സ്വീകരിക്കും. കത്തിലെ കയ്യക്ഷരം സ്ഥിരീകരിക്കാൻ വിജയൻ മുൻപേ എഴുതിയ രേഖകൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇത് കിട്ടിയശേഷം കോടതിയെ സമീപിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അനുമതി തേടും. ഇതിനിടെ, വിവാദം അന്വേഷിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള കെപിസിസി സംഘം ഇന്ന് വയനാട്ടിൽ എത്തും. 

വയറുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുംവഴി അപകടം; പെട്ടി ഓട്ടോയിൽ സ്വിഫ്റ്റ് ബസ്സിടിച്ച് 4വയസുകാരി മരിച്ചു

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാം ദാസ് അതാവലെ; 'ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ എൻഡിഎയിലേക്ക് വരണം'
ദീപക്ക് ജീവനൊടുക്കിയ സംഭവം; മുൻകൂർ ജാമ്യാപേക്ഷ നൽകി ഷിംജിത, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്