കോൺഗ്രസിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ്; ആദ്യ പ്രസംഗം ഇംഗ്ലീഷിൽ; ഭാഷ ഏതായാലും പറയുന്നത് മണ്ടത്തരമാകരുതെന്ന് ഫിദ ഉജംപദവ്

Published : Dec 29, 2025, 10:09 PM IST
Fida Ujampadav

Synopsis

കാസർകോട് പുത്തിഗെ പഞ്ചായത്ത് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഇംഗ്ലീഷിൽ പ്രസംഗിക്കാനുള്ള കാരണം വ്യക്തമാക്കി ഫിദ. ഭാഷയേക്കാൾ പ്രധാനം ഉന്നയിക്കുന്ന വിഷയമാണെന്നും ഫിദ ഉജംപദവ് പ്രതികരിച്ചു

കാസർകോട്: പഞ്ചായത്ത് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഇംഗ്ലീഷിൽ പ്രസംഗിച്ച് കാസർകോട് പുത്തിഗെ പഞ്ചായത്ത് പ്രസിഡൻ്റ് ഫിദ ഉജംപദവ്. ഭാഷയേതെന്നല്ല, ഉന്നയിക്കുന്ന വിഷയമാണ് പ്രധാനമെന്നും പറയുന്നത് മണ്ടത്തരമാകരുതെന്നും അവർ പ്രതികരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇംഗ്ലീഷിൽ പ്രസംഗിച്ച വീഡിയോ വൈറലായതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. കാസർകോട് ഗവൺമെൻ്റ് കോളേജിൽ നിന്ന് എംഎ ഇംഗ്ലീഷ് ലിറ്ററേച്ചർ പഠനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഫിദയെ പുത്തിഗെ പഞ്ചായത്തിലെ ഉജംപദവ് വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. പിന്നാലെ സിപിഎം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ജയിച്ചു. പഞ്ചായത്തിൽ ഭൂരിപക്ഷം നേടിയതോടെ പ്രസിഡൻ്റായി ഫിദയെ കോൺഗ്രസ് നേതൃത്വം നിശ്ചയിക്കുകയായിരുന്നു.

ഏറെ പിന്നോക്കം നിൽക്കുന്ന തൻ്റെ പഞ്ചായത്തിനെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുകയാണ് തൻ്റെ ലക്ഷ്യമെന്ന് അവർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു. 'എനിക്ക് സംസാരിക്കാൻ ഇംഗ്ലീഷാണ് കൂടുതൽ സൗകര്യപ്രദം എന്നതിനാലാണ് ഇംഗ്ലീഷിൽ സംസാരിച്ചത്. മലയാളത്തിൽ സംസാരിക്കുമ്പോൾ പ്രാദേശിക ശൈലി കയറിവരുന്നത് ഒഴിവാക്കാമെന്ന് കൂടി കരുതിയതിനാലാണ് ഇത്. ഏത് ഭാഷയിൽ സംസാരിക്കുന്നു എന്നതല്ല, മറിച്ച് പറയുന്ന കാര്യങ്ങൾ മണ്ടത്തരമാകാതെ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഏത് ഭാഷയിൽ സംസാരിച്ചാലും കേൾക്കുന്നവർക്ക് പറയുന്ന കാര്യങ്ങൾ വ്യക്തമായി മനസിലായാൽ മതി. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ഇംഗ്ലീഷിൽ പറയാൻ അറിയില്ലെങ്കിൽ അറിയുന്ന ഭാഷയിൽ സംസാരിക്കുന്നതാണ് ഉചിതം. വിവർത്തനം ചെയ്യാൻ ഇന്നത്തെ കാലത്ത് സൗകര്യങ്ങൾ ഏറെയുണ്ട്' എന്നും ഫിദ പറഞ്ഞു. രാജ്യസഭാംഗം എഎ റഹീമുമായി ബന്ധപ്പെട്ട ഭാഷാ വിവാദത്തോടായിരുന്നു ഈ പ്രതികരണം.

അതേസമയം താൻ ഇംഗ്ലീഷിൽ മാത്രമായിരിക്കില്ല സംസാരിക്കുകയെന്നും ഫിദ വ്യക്തമാക്കി. പഞ്ചായത്തിലെ അംഗങ്ങൾക്ക് മനിസിലാകുന്ന ഭാഷയിൽ സംസാരിക്കാനാണ് താത്പര്യം. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം ഭരണതലത്തിൽ ലഭിക്കേണ്ടതുണ്ട്. രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നല്ല വരുന്നത്. എന്നാൽ പുത്തിഗെയിൽ കാലാകാലങ്ങളായി മത്സരിച്ചുവരുന്നവർ യുവാക്കളുടെ പുതിയ ആശയങ്ങളോട് മുഖംതിരിച്ചാണ് നിന്നിരുന്നത്. അതിനൊരു മാറ്റം വരുത്താനാണ് ആഗ്രഹിക്കുന്നതെന്നും ഫിദ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്കനെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം
തദ്ദേശ തോൽവി: സിപിഎം വസ്തുതകൾ മറച്ച് വെക്കുന്നുവെന്ന് സിപിഐ, 'പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിച്ചു'