Congress :രാജ്യസഭാ സീറ്റ് എം ലിജുവിന് നൽകണമെന്ന് സുധാകരൻ, ദില്ലിയിൽ രാഹുലിനെ കണ്ടു

Published : Mar 16, 2022, 06:40 PM ISTUpdated : Mar 16, 2022, 07:23 PM IST
Congress :രാജ്യസഭാ സീറ്റ് എം ലിജുവിന് നൽകണമെന്ന് സുധാകരൻ, ദില്ലിയിൽ രാഹുലിനെ കണ്ടു

Synopsis

രാജ്യസഭാ സീറ്റിലേക്ക് എം ലിജുവിനെ പരിഗണിക്കണമെന്ന് കെ സുധാകരൻ രാഹുലിനോട് ആവശ്യപ്പെട്ടു. എം.ലിജുവും രാഹുലുമൊത്തുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ദില്ലി: കേരളത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ (Rajya sabha seats )എം ലിജുവിനായി (M Liju) കരുക്കൾ നീക്കി കെപിസിസി ( KPCC) അധ്യക്ഷൻ കെ സുധാകരൻ (K sudhakaran). സീറ്റാവശ്യവുമായി ദില്ലിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുമായി (Rahul Gandhi) സുധാകരൻ കൂടിക്കാഴ്ച നടത്തി. രാജ്യസഭാ സീറ്റിലേക്ക് എം ലിജുവിനെ പരിഗണിക്കണമെന്ന് കെ സുധാകരൻ രാഹുലിനോട് ആവശ്യപ്പെട്ടു. എം.ലിജുവും രാഹുലുമൊത്തുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ലിജുവിന്റെ പേര് പരിഗണനയിലുണ്ടെന്ന് സുധാകരൻ സ്ഥിരീകരിച്ചു. രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിന് പുറമേ, കെപിസിസി പുന:സംഘടന വിഷയത്തിലും രാഹുലും സുധാകരനും തമ്മിൽ ചർച്ച നടത്തി. 

രാഹുൽ ഗാന്ധിയെ കണ്ടത് രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടാണെന്ന് എം ലിജുവും വ്യക്തമാക്കി. ഇതുവരെ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം നിർവ്വഹിച്ചിട്ടുണ്ട്. രാജ്യസഭാ സീറ്റിൽ പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും ലിജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ലോ കോളേജ് അക്രമം; യൂത്ത് കോൺ​ഗ്രസ് നിയമസഭാ മാർച്ചിൽ സംഘർഷം, പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളും

അതിനിടെ കോൺഗ്രസിന്റെ രാജ്യസഭാ സീറ്റിലേക്ക് തികച്ചും അപ്രതീക്ഷിതമായി പുതിയൊരു പേര് കോൺഗ്രസ് ഹൈക്കമാൻഡ്  നിർദേശിച്ചു. തൃശൂർ സ്വദേശിയും ബിസിനസുകാരനുമായ ശ്രീനിവാസൻ കൃഷ്ണന്റെ പേരാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇപ്പോൾ എ ഐ സി സി സെക്രട്ടറി ആണ് തൃശൂരുകാരനായ ശ്രീനിവാസൻ കൃഷ്ണൻ. രാജ്യസഭാ സീറ്റിലേക്ക് കെ.വി.തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളും സി.പി ജോണിനെ പോലുള്ള ​ഘടകകക്ഷി നേതാക്കളും സമ്മർദ്ദം തുടരുകയും വിടി ബൽറാം, ലിജു തുടങ്ങിയ യുവനേതാക്കളുടെ പേരുകൾ സജീവ ചർച്ചയാവുകയും ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദില്ലിയിൽ നിന്നും ഒരു പേര് എത്തിയത്. കെപിസിസി പരി​ഗണിക്കുന്ന നേതാക്കളുടെ പേരിനൊപ്പം ശ്രീനിവാസൻ കൃഷ്ണൻ്റെ പേര് കൂടി ഉൾപ്പെടുത്താനാണ് ഹൈക്കമാൻഡ് നിർദേശം. സംസ്ഥാന ഘടകം തയ്യാറാക്കുന്ന പട്ടികയിലേക്ക് ശ്രീനിവാസൻ്റെ പേര് കൂടി ഉൾപ്പെടുത്തണമെന്നാണ് നിർദേശം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

 'കെഎസ്‍യുക്കാരനാകരുത്, പാര്‍ട്ടി സെക്രട്ടറിയാകരുത്'; സഭയില്‍ പിണറായി-സതീശന്‍ വാക്പോര്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ