കോറോ ഹെൽത്ത് പിരിച്ചുവിടൽ: പരമാവധി ജീവനക്കാർക്ക് പുനർനിയമനം നൽകാൻ ജിടെക്; പൊതുമേഖലാ പ്രതിസന്ധിയിൽ ധവളപത്രം വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Published : Jul 14, 2026, 06:54 PM IST
p k kunjalikutty

Synopsis

കമ്പനി പൂട്ടിയതോടെ തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാരിൽ പരമാവധി ആളുകൾക്ക് മറ്റ് ഐടി കമ്പനികളിൽ പുനർനിയമനം നൽകാൻ ചർച്ചയിൽ ധാരണ. ജീവനക്കാരുടെ പ്രൊഫൈലുകൾ ജിടെക് അംഗങ്ങളായ കമ്പനികൾക്ക് കൈമാറും.

തിരുവനന്തപുരം: അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്ത് കേരളത്തിലെ ഓഫീസുകൾ പൂട്ടി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട വിഷയത്തിൽ സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെകും തമ്മിൽ നിർണായക ചർച്ച നടത്തി. കമ്പനി പൂട്ടിയതോടെ തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാരിൽ പരമാവധി ആളുകൾക്ക് മറ്റ് ഐടി കമ്പനികളിൽ പുനർനിയമനം നൽകാൻ ചർച്ചയിൽ ധാരണയായി. ഇതിനായി തൊഴിൽ രഹിതരായ ജീവനക്കാരുടെ പ്രൊഫൈലുകൾ ജിടെക് അംഗങ്ങളായ കമ്പനികൾക്ക് കൈമാറും. നൂറ് ശതമാനം പേർക്കും ജോലി നൽകുമെന്ന് ഉറപ്പ് പറയാൻ കഴിയില്ലെങ്കിലും, യോഗ്യരായ ജീവനക്കാരെ കമ്പനികളിലേക്ക് ഉൾക്കൊള്ളാൻ ജിടെക് പ്രതിനിധികൾ പരമാവധി ശ്രമിക്കുമെന്ന് ചർച്ചയിൽ അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയിലും വ്യവസായ മന്ത്രി പ്രതികരിച്ചു. നിലവിൽ പല പൊതുമേഖലാ കമ്പനികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിൽ ഒരു ധവളപത്രം പുറപ്പെടുവിക്കേണ്ടി വരുമെന്നാണ് തോന്നുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുൻപ് യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ധവളപത്രം പൂർണ്ണമായും വസ്തുതകളുടെ അടിസ്ഥാനത്തിൽ ഉള്ളതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബ്രഹ്മപുരം ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ്: 'സ്റ്റോപ്പ് മെമ്മോ നൽകിയത് പുതിയ കരാർ ഒപ്പിടാനെന്ന് കോർപറേഷൻ
കേരളത്തെ ചതിച്ചത് 'എൽനിനോ' പ്രതിഭാസം, വലിയ നഷ്ടം ഇരുട്ടിലാക്കുമോ? വൈദ്യുതിയുടെ ലഭ്യതയിൽ ഇടിവ്; ഇന്നും പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് പവർക്കട്ട്