
തിരുവനന്തപുരം: ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസിൽ ഹൈടെക് മോഷ്‌ടാവ് ദേവേന്ദ്ര സിംഗ് എന്ന ബണ്ടിചോറിനെതിരെ കോടതി കുറ്റം ചുമത്തി. ആത്മഹത്യാ ശ്രമം,സർക്കാർ മുതൽ നശിപ്പിക്കൽ,ജയിൽ അച്ചടക്കം ലംഘിക്കുക എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിന്റെ വിചാരണ ഈ മാസം തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ തുടങ്ങും.
തിരുവനന്തപുരം സെൻട്രൽ ജയിലയിൽ വിചാരണ തടവുകാരനായിരുന്ന ബണ്ടി ചോർ 2017 സെപ്റ്റംബർ 12 ന് ജയിലിലെ സിഎഫ് എൽ ബൾബ് പൊട്ടിച്ചു ചില്ലുകൾ വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് കേസ്. സെൻട്രൽ ജയിൽ സുപ്രണ്ട് അടക്കം ആറു പേരാണ് കേസിലെ സാക്ഷികൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam