വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയ കേസ്; പി വി അൻവറിന് ഹാജരാവാൻ നോട്ടീസ്

Published : Jul 09, 2019, 06:56 PM ISTUpdated : Jul 09, 2019, 07:39 PM IST
വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയ കേസ്; പി വി അൻവറിന് ഹാജരാവാൻ നോട്ടീസ്

Synopsis

വ്യാജരേഖ ചമയ്ക്കാൻ സഹായിച്ചെന്ന പരാതിയിൽ ആലുവ ഈസ്റ്റ് വില്ലേജ് ഓഫീസറോടും ഹാജരാകാൻ ആലുവ തഹസിൽദാർ

കൊച്ചി: ആലുവയിൽ 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയ ഭൂമി വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തിയെന്ന പരാതിയിൽ പി വി അൻവർ എംഎൽഎയോട് ഹാജരാകാൻ റവന്യൂ വകുപ്പിന്‍റെ നോട്ടീസ്. വ്യാജരേഖ ചമയ്ക്കാൻ സഹായിച്ചെന്ന പരാതിയിൽ ആലുവ ഈസ്റ്റ് വില്ലേജ് ഓഫീസറോടും ഈ മാസം 11ന് ഹാജരാകാൻ ആലുവ തഹസിൽദാർ ആവശ്യപ്പെട്ടു.

ആലുവ എടത്തലയിൽ നാവികസേനയുടെ ആയുധ സംഭരണശാലയോട് ചേർന്നുള്ള 11.46 ഏക്കർ ഭൂമി വ്യാജരേഖ ചമച്ച് സ്വന്തം പേരിലാക്കി എന്ന പരാതിയിലാണ് പി വി അൻവർ എംഎൽഎയോട് ഹാജരാകാൻ ആലുവ തഹസിൽദാർ നോട്ടീസ് നൽകിയിരിക്കുന്നത്. ഭൂമി പോക്കുവരവ് ചെയ്ത രേഖകൾ, ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ എന്നിവയടക്കം ഈ മാസം 11 ന് ഹാജരാകണമെന്നാണ് നിർദേശം. 

ഹാജരായില്ലെങ്കിൽ മറ്റ് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ പറയുന്നു. ആലുവ ഈസ്റ്റ് വില്ലേജില്‍ 2006 മുതല്‍ 2019 വരെ പീവീസ് റിയൽട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പേരിലാണ് മാനേജിംഗ് ഡയറക്ടറായ പി വി അൻവർ കരമടച്ചിരിക്കുന്നത്. അതേസമയം ആലുവ സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകളില്‍ ഇപ്പോഴും വസ്തുവിന്‍റെ ഉടമസ്ഥാവകാശം ജോയ് മാത്യുവിന്‍റെയും കുടുംബത്തിന്‍റെയും പേരിലുള്ള ഇന്‍റര്‍നാഷണൽ ഹൗസിങ് കോംപ്ലക്‌സിനാണ്. 

വ്യാജരേഖ ചമച്ച് സ്ഥലം കൈവശപ്പെടുത്താൻ ആലുവ ഈസ്റ്റ് വില്ലേജ് ഓഫീസർ അൻവറിനെ സഹായിച്ചെന്ന് സ്ഥലമുടമയായ ജോയ്മാത്യുവിന്‍റെ ഭാര്യ ഗ്രേസ് മാത്യു തഹസിൽദാർക്ക് മൊഴി നൽകിയിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിൽ ആലുവ ഈസ്റ്റ് വില്ലേജ് ഓഫീസറോടും ഹാജരായി രേഖകൾ സമർപ്പിക്കാൻ തഹസിൽദാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഉടമസ്ഥാവകാശം നിര്‍ണയിക്കും വരെ അന്‍വറിൽ നിന്ന് കരം സ്വീകരിക്കേണ്ടെന്നും റവന്യൂ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: വിധിന്യായത്തിന്റെ വിശദാംശങ്ങളുമായി ഊമക്കത്ത് പ്രചരിച്ചെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ, അന്വേഷണം വേണമെന്നാവശ്യം
കോഴിക്കോട് പുതിയ മേയറാര്? സിപിഎമ്മിൽ തിരക്കിട്ട ചർച്ചകൾ, തിരിച്ചടിയിൽ മാധ്യമങ്ങൾക്ക് മുഖം തരാതെ നേതാക്കൾ